അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് നിലയിൽ; ഒരു വർഷത്തിനിടെ 1,795 പേർ വർദ്ധിച്ചു

അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ വേണ്ടവരുടെ എണ്ണം റെക്കോര്‍ഡായ 14,486-ല്‍ എത്തി. ഇതില്‍ 4,419 പേര്‍ കുട്ടികളാണെന്നും വെള്ളിയാഴ്ച ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലെ കണക്കാണിത്. രാജ്യത്ത് ഇതാദ്യമായാണ് കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഇത്രയധികം പേര്‍ എമര്‍ജന്‍സി അക്കോമഡേഷന് അപേക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് തെരുവോരങ്ങളിലും മറ്റും കഴിയുന്ന ആളുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്ള ഭവനരഹിതരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവരെ കൂടി കൂട്ടിയാല്‍ ഭവനരഹിതരുടെ എണ്ണം ഇനിയും … Read more

അയർലണ്ടിൽ തല ചായ്ക്കാൻ ഒരു കൂരയില്ലാത്തവർ 14,303 ; റെക്കോർഡ് നിരക്കിലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജൂണ്‍ മാസത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് 14,303 പേരാണ് രാജ്യത്ത് ഭവനരഹിതരായി ഉള്ളത്. ഇതില്‍ 4,404 പേര്‍ കുട്ടികളാണ്. സര്‍ക്കാരിന്റെ എമര്‍ജന്‍സി അക്കോമഡേഷന്‍ സംവിധാനങ്ങളില്‍ കഴിയുന്നവരുടെ എണ്ണമാണിത്. മുന്‍ വര്‍ഷത്തെക്കാള്‍ 13% അധികമാണ് ഇത്തവണത്തെ കണക്ക്. മെയ് മാസത്തെക്കാള്‍ 144 പേരും അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടു. അതേസമയം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഭവനരഹിതരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റോഡരികിലും മറ്റുമായി താമസിക്കുന്ന ആളുകളെ കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും … Read more

‘ലജ്ജാവഹം അയർലണ്ട്…’; രാജ്യത്തെ ഭവനരഹിതരുടെ എണ്ണം റെക്കോർഡായ 14,000 കടന്നു

ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം 14,000 കടന്നു. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ എമര്‍ജന്‍സി ഹോംലെസ്സ് അക്കോമഡേഷനില്‍ താമസിക്കാനെത്തിയവരുടെ എണ്ണം 14,009 ആണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കണക്കുകളാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ പുറത്തുവിട്ടത്. മാര്‍ച്ച് മാസത്തെ ഭവനരഹിതരെക്കാള്‍ 143 പേര്‍ അധികമാണ് ഏപ്രിലില്‍ ഉണ്ടായിട്ടുള്ളത്. 2022 ഏപ്രില്‍ മാസത്തെക്കാള്‍ 14% അധികവുമാണിത്. രാജ്യത്തെ ആകെ 1,996 കുടുംബങ്ങളാണ് ഭവനരഹിതരായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 16% … Read more