ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

മിനാ: ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍(33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തിനിരയായ മലയാളികളുടെ എണ്ണം നാലായി.

സംഭവത്തില്‍ കാണാതായ 11 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിവിധ രാജ്യക്കാരായ 717 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു മലയാളികളടക്കം മരണമടഞ്ഞത് 18 ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പുറമേയാണ് 11 പേരുടെ വിവരങ്ങള്‍ തിരയുന്നത്. 16 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62), മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) എന്നിവരുടെ മരണമാണ് നേരത്തേ സ്ഥിരീകരിക്കപ്പെട്ടത്. സൗദിയിലെ ആഭ്യന്തര ഹജ് ഗ്രൂപ്പ് വഴി റിയാദില്‍ നിന്നു പുറപ്പെട്ടവരായയതിനാല്‍ ഇന്ത്യന്‍ ഹജ് മിഷന്‍ പുറത്തുവിട്ട പട്ടികയില്‍ ഇവരുടെ പേരുകള്‍ ഇല്ലായിരുന്നു.

Share this news

Leave a Reply

%d bloggers like this: