അംബേദ്കറുടെ പേരിനൊപ്പം ‘മഹാരാജ്’ ചേര്‍ത്തു; സര്‍വകലാശാല ആക്ടിങ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു

അംബേദ്കറിന്റെ പേരിനൊപ്പം ‘മഹാരാജ്’ എന്നു ചേര്‍ത്തതിന് മഹാരാഷ്ട്രയിലെ സര്‍വകലാശാല ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ഡോ. ബാബാസാഹേബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയിലെ ആക്ടിങ് രജിസ്ട്രാര്‍ സാധന പാണ്ഡെയെയാണ് പുറത്താക്കിയത്. സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കവെയാണ് ആക്ടിങ് രജിസ്ട്രാര്‍ അംബേദ്കറുടെ പേരിനൊപ്പം ‘മഹാരാജ്’ എന്ന് ചേര്‍ത്ത് സംബോധന ചെയ്തത്. സര്‍വകലാശാല വൈസ് ചാന്‍സിലറും മാധ്യമപ്രവര്‍ത്തകരുമെല്ലാം അടങ്ങുന്ന യോഗത്തിലായിരുന്നു ഇത്.

അംബേദ്കറുടെ പേരിനൊപ്പം സാധാരണ ഉപോയഗിക്കാത്ത ഈ വിശേഷണം ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ആക്ടിങ് രജിസ്ട്രാര്‍ വലതുപക്ഷ പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്ന ആളായതിനാലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവില്‍, ആ യോഗത്തില്‍വെച്ചുതന്നെ വൈസ് ചാന്‍സിലര്‍ ബി.എ ചോപ്പ്ഡേ രജിസ്ട്രാറെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അവരോട് യോഗത്തില്‍ നിന്ന് പുറത്തുപോകാനും അദ്ദേഹം നിര്‍ദേശിച്ചു.

അംബേദ്കറുടെ പേരിനെ ചുറ്റിപ്പറ്റി നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. ‘റാംജി’ എന്ന് കൂട്ടിച്ചേര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായിരുന്നു. അംബേദ്കറുടെ മുഴുവന്‍ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്നായിരിക്കുമെന്ന് വ്യക്തമാക്കി എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: