തായ്ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ലീമെറിക്കിന്റെ കൈയൊപ്പ്

ലീമെറിക് : ലോകം അടുത്തകാലത്ത് കണ്ട ഏറ്റവും വിജയകരമായ രക്ഷാപ്രവര്‍ത്തനമായിരുന്നു കഴിഞ്ഞ ആഴ്ച തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ 13 പേരടങ്ങുന്ന ഫുട്ബോള്‍ സംഘത്തെയും കോച്ചിനെയും പുറത്തെത്തിച്ചത്. തായ്‌ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായിച്ചത് ലീമെറിക്കിലെ സ്‌ക്യൂബാ ഉപകാരണമായിരുന്നു. ഗുഹയ്ക് അകത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അനുയോജ്യമായ ഡൈവിംഗ് ഉപകരണത്തിന് ആഗോളതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അയര്‍ലണ്ടില്‍ ലഭ്യമാണെന്ന് കണ്ടെത്തി. ലീമെറിക് കൗണ്ടിയിലെ കേപ്പമോറില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ഈ ഉപകരണം സംഭാവന ചെയ്തത്. തന്റെ പേര് പുറത്തുവിടരുതെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. 10 കിലോമീറ്ററുള്ള ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകള്‍ താണ്ടുക ശ്രമകരമായിരുന്നു. അതിനുപുറമേയായിരുന്നു വെള്ളക്കെട്ടും ചെളിക്കുണ്ടും കൂരിരുട്ടും. തായ്‌ലന്‍ഡ് നാവികസേനയിലെ നീന്തല്‍ വിദഗ്ധര്‍ അകത്തേക്കെത്തിയത് അതീവ ദുര്‍ഘടമായ ഈ വഴിപിന്നിട്ടാണ്. ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.

ഈ ഉപകരണം ലഭ്യമായ ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് പുതിയ മാനം കൈവന്നത്. നേരെത്തെ ഗുഹയ്ക്കകത്ത് ഓക്സിജന്‍ ലഭിക്കാതെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് തീര്‍ത്തും സുരക്ഷിതമായ സ്‌ക്യൂബാ ഡൈവിംഗ് ഉപകരണം തേടുകയായിരുന്നു. അങ്ങനെ 12 കുട്ടികളെയും കൊച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ച ലോകം കണ്ട ഏറ്റവും ഉദ്വേഗ ജനകമായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് വഹിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലീമെറിക്കിലെ അജ്ഞാതനായ ഈ വ്യക്തി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: