മധ്യ കേരളത്തില്‍ മഴ ശാന്തം; 15 ക്യാമ്പുകള്‍ പിരിച്ചുവിട്ടു…

മധ്യകേരളത്തിന് ആശ്വാസം. ഇവിടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഡാമുകളില്‍ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഇവിടെ ഏര്‍പ്പെടുത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. ചാലക്കുടി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. എറണാകുളം ജില്ലയില്‍ ഇന്ന് ആകെ 15 ക്യമ്പുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

മലങ്കര ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കൂത്ത് തുടങ്ങിയ അണക്കെട്ടുകളുടെയെല്ലാം ജലനിരപ്പില്‍ നേരിയ തോതിലെങ്കിലും കുറവുണ്ടായി. പെരിയാര്‍ ചാലക്കുടി പുഴ മൂവാറ്റുപുഴയാര്‍ എന്നീ നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. കടുത്ത വെള്ളപ്പൊക്കമുണ്ടായ മൂവാറ്റുപുഴയില്‍ ഉള്‍പ്പെട്ട ജലനിരപ്പ് കുറഞ്ഞു. കോതമംഗലത്ത് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചക്ക് 12 മണിമുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.

കടുത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് ഉണ്ടായിരുന്ന എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടെ മധ്യകേരളത്തിലെ ജില്ലകളിലെല്ലാം നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായഴാഴ്ച ഈ ജില്ലകളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: