അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നതായി റിപ്പോര്‍ട്ട്. Central Statistics Office (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 15% കുറഞ്ഞ് 441,000 ആയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ സന്ദര്‍ശകരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 മാര്‍ച്ചില്‍ അയര്‍ലണ്ടിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 521,800 ആയിരുന്നു. ആ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ 1.4 മില്യണും. എന്നാല്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ആകെ 1.08 മില്യണ്‍ സന്ദര്‍ശകരേ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തിയുള്ളൂ. 23% ആണ് കുറവ്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 7% ആണ് ഈ കുറവെന്നും CSO വ്യക്തമാക്കുന്നു.

2025 മാര്‍ച്ചിലെ ടൂറിസ്റ്റുകളില്‍ ഏറ്റവുമധികം പേര്‍ എത്തിയത് ബ്രിട്ടനില്‍ നിന്നുമാണ്- 176,100. 2024 മാര്‍ച്ചിനെക്കാള്‍ 12% കുറവാണിത്. രണ്ടാം സ്ഥാനത്തുള്ള യുഎസില്‍ നിന്നും എത്തിയ സന്ദര്‍ശകര്‍ 82,900 ആണ്. ഇത്തവണ അത് 18.2% കുറഞ്ഞ് 101,400 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ കുറവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് 2025 മാര്‍ച്ചില്‍ 27% ആണ് യുഎസിലേയ്ക്കുള്ള ഐറിഷ് സന്ദര്‍ശകരുടെ കുറവ്.

Share this news

Leave a Reply