പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ…; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ:

അയര്‍ലണ്ടില്‍ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് എത്രത്തോളം സാധാരണമാണെന്ന് വ്യക്തമാക്കി സെന്റ് പാട്രിക്‌സ് ഡേ വീക്കെന്‍ഡിലെ ഗാര്‍ഡയുടെ റോഡ് സുരക്ഷാ പരിശോധനാ കാംപെയിന്‍. ഓരോ മണിക്കൂറും രണ്ട് പേര്‍ വീതം എന്ന നിലയിലാണ് ലഹരി ഉപയോഗത്തിന് ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടത്. മാര്‍ച്ച് 12-ന് കാംപെയിന്‍ ആരംഭിച്ച ശേഷം ആകെ 188 പേര്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടതായും ഗാര്‍ഡ അറിയിച്ചു. അഞ്ച് ദിവസം നീണ്ട പ്രത്യേക പരിശോധനാ കാംപെയിന്‍ ഇന്ന് രാവിലെ 7 മണിക്കാണ് അവസാനിച്ചത്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് പരിശോധനകള്‍ക്കിടെ 4,250 ഡ്രൈവര്‍മാര്‍ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടു എന്നതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. രാജ്യത്ത് റോഡപകട മരണങ്ങള്‍ വളരെയധികം ഉയര്‍ന്നിട്ടും, അധികൃതരുടെ അഭ്യര്‍ത്ഥനകളും, മുന്നറിയിപ്പുകളും അവഗണിച്ച് ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നത് തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 450 പേര്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനോ, സീറ്റ് ബെല്‍റ്റ് ഇടാത്തതിനോ പിടിയിലായിട്ടുമുണ്ട്.

അതേസമയം ഈ വര്‍ഷം ഇതുവരെ 38 പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത്.

Share this news

Leave a Reply