അയർലണ്ടിലെ നാഷണൽ സ്ലോ ഡൗൺ ഡേയിൽ അമിതവേഗത്തിൽ കാറുമായി പറന്നത് 755 പേർ

അയര്‍ലണ്ടില്‍ ഗാര്‍ഡ നടത്തിയ National Slow Down Day-യില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത് 755 പേരെ. ഏപ്രില്‍ 19 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 20 രാവിലെ 7 മണി വരെ നടത്തിയ 24 മണിക്കൂര്‍ ഓപ്പറേഷനില്‍ ആകെ 163,146 വാഹനങ്ങളാണ് പരിശോധിച്ചത്. ഗാര്‍ഡയുടെ സംവിധാനങ്ങള്‍ക്ക് പുറമെ GoSafe വാനുകളും ഓപ്പറേഷനില്‍ പങ്കെടുത്തു. 225 വാഹനങ്ങള്‍ അനുവദനീയമായതിലും അധികം വേഗത്തില്‍ പോകുന്നതായി GoSafe കണ്ടെത്തിയപ്പോള്‍, 530 വാഹനങ്ങളാണ് ഗാര്‍ഡ ചെക്ക് പോയിന്റുകളിലൂടെ പിടികൂടിയത്. കോര്‍ക്കില്‍ 100 … Read more

ലിമറിക്കിൽ സ്‌കൂൾ ബസ് തോട്ടിലേക്ക് വീണു; ആർക്കും പരിക്കില്ല

കൗണ്ടി ലിമറിക്കില്‍ സ്‌കൂള്‍ ബസ് റോഡില്‍ നിന്നും കൈത്തോട്ടിലേയ്ക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ Caherconlish-ന് സമീപം R513-യിലായിരുന്നു അപകടം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായതിന് പിന്നാലെ ഗാര്‍ഡ, എമര്‍ജന്‍സി സര്‍വീസസ്, ആംബുലന്‍സ്, ഫയര്‍ ഫൈറ്റര്‍മാര്‍ എന്നിവര്‍ സംഭവസ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസിന് പിന്നാലെ കാറുകളില്‍ അദ്ധ്യാപകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന ആറാം വര്‍ഷ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് ചെറിയ കുട്ടികളെ സമാധാനിപ്പിക്കുകയും, എമര്‍ജന്‍സി … Read more

അയർലണ്ടിൽ റോഡപകട മരണങ്ങൾ കുത്തനെ ഉയർന്നു; അഞ്ച് ദിവസത്തിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 2,600 പേർ!

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകളനുസരിച്ച് ഈ വര്‍ഷം 58 ജീവനുകളാണ് രാജ്യത്തെ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്- വര്‍ദ്ധന 38%. റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയും, ബോധവല്‍ക്കരണം നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ റോഡുകളില്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കുന്നില്ലെന്ന് ഈയിടെ പുറത്തുവിന്ന ഒരു ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കിയതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. അതേസമയം … Read more

റൂറൽ റോഡുകളിലെ വാഹനാപകട മരണങ്ങൾ: ഇയുവിൽ അയർലണ്ടിന് മൂന്നാം സ്ഥാനം; ആളുകൾ വേഗപരിധി പാലിക്കുന്നില്ലെന്നും റിപ്പോർട്ട്

റൂറല്‍ റോഡുകളിലുണ്ടാകുന്ന വാഹനാപകട മരണങ്ങളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അയര്‍ലണ്ടിന് മൂന്നാം സ്ഥാനം. രാജ്യത്ത് ഉണ്ടാകുന്ന മൂന്നില്‍ രണ്ടിലധികം റോഡപകട മരണങ്ങളും ഇത്തരത്തില്‍ ഉള്‍പ്രദേശത്തെ റോഡുകളിലാണ് സംഭവിക്കുന്നത് എന്നും European Transport Safety Council (ETSC) വ്യക്തമാക്കി. രാജ്യത്ത് 2020-2022 കാലയളവിലുണ്ടായ ആകെ റോഡപകട മരണങ്ങളില്‍ 67 ശതമാനവും ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് മുന്നിലുള്ള രാജ്യങ്ങള്‍ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ്. ഇയു ശരാശരിയാകട്ടെ 52% ആണ്. ഇതിന് പുറമെ ഫ്രാന്‍സ്, ഓസ്ട്രിയ പോലെ നിരവധി ഇയു … Read more

വടക്കൻ അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളിയായ സുഹൃത്ത് കൊല്ലപ്പെട്ട സംഭവം; ഡ്രൈവറായ മലയാളി നഴ്‌സിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി

അപകടകരമായ വേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ട സംഭവത്തില്‍, ഡ്രൈവറായ മലയാളി നഴ്‌സിനെ കോടതി വെറുതെ വിട്ടു. കൊല്ലപ്പെട്ട സുഹൃത്തും മലയാളിയുമായ ഷൈമോളുടെ ഭര്‍ത്താവ്, വാഹനമോടിച്ച മെയ്‌മോള്‍ ജോസിന് മാപ്പ് നല്‍കുന്നുവെന്ന് കാട്ടി കോടതിയില്‍ നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് ഇവരെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ ജഡ്ജ് തയ്യാറായത്. ഷൈമോളും നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. 2019 ജൂണ്‍ 21-ന് വടക്കന്‍ അയര്‍ലണ്ടിലെ ബാലിമെനയിലെ ക്രാങ്ക്കില്‍ റോഡിലായിരുന്നു അപകടം നടന്നത്. മെയ്‌മോളായിരുന്നു വാഹനം ഓടിച്ചിരുന്നത്. മെയ്‌മോളുടെ … Read more

അയർലണ്ടിലെ റോഡുകളിൽ 2023-ൽ 184 പൊലിഞ്ഞത് ജീവനുകൾ; 19% വർദ്ധന

2023-ല്‍ അയര്‍ലണ്ടിലെ റോഡുകളില്‍ 173 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 184 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19% അധികമാണിതെന്ന് Road Safety Authority (RSA) വ്യക്തമാക്കുന്നു. 2022-ല്‍ 149 റോഡപകടങ്ങളിലായി 155 മരണങ്ങളാണ് സംഭവിച്ചിരുന്നത്. 2022-ന് സമാനമായി ഈ വര്‍ഷവും ഏറ്റവുമധികം കൊല്ലപ്പെട്ടത് പുരുഷന്മാരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 78 ശതമാനവും പുരുഷന്മാരാണ്. അതുപോലെ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുന്നതിലും, രാത്രിയില്‍ അപകടങ്ങള്‍ നടക്കുന്നതിലും 2023-ല്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ടിപ്പററിയിലാണ് ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്- 16. 15 പേര്‍ വീതം കൊല്ലപ്പെട്ട കോര്‍ക്ക്, … Read more

കോർക്കിൽ വീടിന് തീപിടിച്ചു; രണ്ട് പേർക്ക് പരിക്ക്

കോര്‍ക്ക് സിറ്റിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച വൈകിട്ട് 6.20-ഓടെയാണ് Dyke Parade-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. സംഭവത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെയും പുരുഷനെയും Mercy University Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. തീ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചതായി കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കിൽക്കെന്നിയിൽ സ്‌കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കൗണ്ടി കില്‍ക്കെന്നിയില്‍ സ്‌കൂള്‍ ബസും, ലോറിയും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 10.20-ഓടെ Ardloo-വിലെ N77-ലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ഹെലികോപ്റ്ററില്‍ താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രിക്കേറ്റ ബസ് ഡ്രൈവറെ മിഡ്‌ലാന്‍ഡ് റീജനല്‍ ഹോസ്പിറ്റിലിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇതില്‍ രണ്ട് പേരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. … Read more

Leitrim-ൽ കെട്ടിടം തകർന്നുവീണു; അരമണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു

Co Leitrim-ലെ Mohill-ല്‍ കെട്ടിടം തകര്‍ന്ന് തെരുവിലേയ്ക്ക് വീണു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാന്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ വീണ് തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെ അര മണിക്കൂര്‍ നേരത്തിന് ശേഷം രക്ഷിച്ചു. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. കടയുടെ മുന്‍ഭിത്തിയാണ് റോഡിലേയ്ക്ക് തകര്‍ന്ന് വീണത്. തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഏകദേശം 1,100 പേരാണ് Mohill-ല്‍ താമസിക്കുന്നവരായി ഉള്ളത്. … Read more

കൗണ്ടി ക്ലെയറിൽ ഗ്യാസ് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ ബാറില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Killaloe-ലെ Main Street-ലുള്ള Walsh’s ‘Top of the Town’ ബാറിലായിരുന്നു സംഭവം. ഗാര്‍ഡ സ്‌റ്റേഷന്റെയും, ഫയര്‍ സ്റ്റേഷന്റെയും തൊട്ടടുത്തുതന്നെയാണ് ബാര്‍ എന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. പൊട്ടിത്തെറിയില്‍ പരിക്കേറ്റ രണ്ടുപേരെ University Hospital Limerick-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം കണ്ടെത്താനായി വിദഗ്ദ്ധസംഘം പരിശോധന നടത്തുകയും ചെയ്യും. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇതുവഴി നിര്‍ത്തിവച്ചിരുന്ന ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.