പുതിയ അഭിപ്രായ വോട്ടെടുപ്പിലും മുന്നിൽ Fine Gael; തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ജീവിതച്ചെലവ് തന്നെയെന്ന് ഭൂരിപക്ഷം

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന അഭിപ്രായസര്‍വേകളിലും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി Fine Gael. Irish Times/Ipsos B&A സര്‍വേയില്‍ 25% ജനങ്ങളുടെ പിന്തുണയാണ് സൈമണ്‍ ഹാരിസിന്റെ പാര്‍ട്ടിക്കുള്ളതെന്നാണ് വ്യക്തമായത്. അതേസമയം മറ്റൊരു ഭരണകക്ഷി പാര്‍ട്ടിയായ Fianna Fail-ന് 19% പേരുടെ പിന്തുണയാണുള്ളത്. പ്രധാന പ്രതിപക്ഷമായ Sinn Fein-നും 19% പേര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരായ രാഷ്ട്രീയക്കാര്‍ക്ക് പിന്തുണ വര്‍ദ്ധിക്കുന്നതായും സര്‍വേ പറയുന്നു. 20% പേരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതായ പ്രതികരിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ പുതിയ പാര്‍ട്ടിയായ Independent Ireland-നെ … Read more

പൊതുതെരഞ്ഞെടുപ്പ്: അയർലണ്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെ?

ഈ വരുന്ന നവംബര്‍ 29-ന് അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, അനധികൃത കുടിയേറ്റം എന്നിങ്ങനെ അനവധി പ്രശ്‌നങ്ങളെ അഭിമുഖീരപിച്ചുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തവണ അയര്‍ലണ്ടുകാര്‍ക്ക് മുമ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. രാജ്യം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലേയ്ക്ക് ഇതാ ഒരു എത്തിനോട്ടം. ഹൗസിങ് വര്‍ഷങ്ങളോളമായി തുടരുന്ന ഭവനപ്രതിസന്ധി തന്നെയാണ് ഇത്തവണയും രാജ്യത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന പ്രശ്‌നം. വീടുകള്‍ വാങ്ങുന്ന കാര്യത്തിലായാലും, വാടകയ്ക്ക് ലഭിക്കുന്ന കാര്യത്തിലായാലും ദൗര്‍ലഭ്യത തുടരുകയാണ്. നിലവില്‍ ഭരണമവസാനിപ്പിച്ച സര്‍ക്കാര്‍ അടക്കം പ്രശ്‌നപരിഹാരത്തിന് … Read more

‘പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും’; സ്ഥാനാർത്ഥിത്വം വ്യക്തമാക്കി ജെറി ഹച്ച്

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. തെരഞ്ഞെടുപ്പില്‍ ഹച്ച് സ്വതന്ത്രനായി ജനവിധി തേടുമെന്ന് ഏതാനും ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ടായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്‌പെയിനില്‍ അറസ്റ്റിലായതിന് ശേഷം മോചിതനായ ഹച്ച്, തിങ്കളാഴ്ച തിരികെ അയര്‍ലണ്ടിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. അയര്‍ലണ്ടിലെ പല വമ്പന്‍ കൊള്ളകള്‍ക്കും പിന്നില്‍ ഹച്ചും സംഘവുമാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഇതിന് പുറമെ ഹച്ചും, എതിരാളികളായ കിനഹാന്‍ ഗ്യാങ്ങും തമ്മിലുള്ള പകയും കുപ്രസിദ്ധി നേടിയിട്ടുണ്ട്. കിനഹാന്‍ … Read more

ഐറിഷ് ഇലക്ഷൻ: നിങ്ങളുടെ മണ്ഡലം ഏതെന്ന് കണ്ടെത്താം…

അയര്‍ലണ്ടില്‍ നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്നായി 174 ടിഡിമാരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കും. അതേസമയം മുന്‍ തെരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലങ്ങളുടെ എണ്ണവും, ടിഡിമാരുടെ സീറ്റും ഇത്തവണ അധികമാണ്. പുതുതായി നാല് മണ്ഡലങ്ങളും, 14 സീറ്റുകളുമാണ് ഇത്തവണ അധികമായി ഉള്ളത്. നിങ്ങള്‍ ഏത് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് മനസിലാക്കാനായി ഇലക്ടറല്‍ കമ്മീഷന്‍ വെബ്‌സൈറ്റിനെ ആശ്രയിക്കാം. നിങ്ങളുടെ അഡ്രസ് അല്ലെങ്കില്‍ എയര്‍കോഡ് നല്‍കിയാല്‍ ഏത് മണ്ഡലത്തിലാണ് നിങ്ങളുടെ വോട്ട് എന്ന് … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന്

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന് (നവംബർ 12). ഈ മാസം 29-ആം തീയതിയാണ് രാജ്യത്തെ പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/ രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും മാത്രമാണ് ആവശ്യം. നവംബര്‍ 12 ചൊവ്വാഴ്ച വൈകിട്ട് 5 … Read more

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 29-ന്

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ 29-ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അനുവാദം വാങ്ങാനായി അദ്ദേഹം വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും. തെരഞ്ഞെടുപ്പ് എന്നാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ഈയിടെ നടന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി പാര്‍ട്ടികളായ Fine Gael-ഉം, Fianna Fail-ഉം മികച്ച വിജയം നേടിയതും, പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത … Read more

അടുത്ത സർക്കാരിൽ സഖ്യകക്ഷിയായി ഗ്രീൻ പാർട്ടി ഉണ്ടാകില്ലേ? ആശങ്ക പങ്കുവച്ച് Roderic O’Gorman

അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന അടുത്ത സര്‍ക്കാരില്‍ ചെറിയ പാര്‍ട്ടികളെ സഖ്യകക്ഷിയാക്കില്ലെന്ന് ആശങ്കപ്പെടുന്നതായി ഗ്രീന്‍ പാര്‍ട്ടി നേതാവ് Roderic O’Gorman. 2020 തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ Fine Gael, Fianna Fail, Green Party എന്നിവരാണ് സഖ്യകക്ഷികള്‍. എന്നാല്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം തെരഞ്ഞെടുപ്പില്‍ Fine Gael-നും Fianna Fail-നും മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും, ഇരു പാര്‍ട്ടികള്‍ക്കും മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. നവംബര്‍ 29-നാണ് പൊതുതെരഞ്ഞെടുപ്പ് … Read more

അയർലണ്ട് പൊതുതെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ കരുത്തുകാട്ടി Fianna Fail; വീണ്ടും താഴേക്ക് വീണ് Sinn Fein

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കരുത്തുകാട്ടി ഭരണപക്ഷ പാര്‍ട്ടികളായ Fianna Fail-ഉം Fine Gael-ഉം. Red C/Business Post നടത്തിയ ഏറ്റവും പുതിയ സര്‍വേ പ്രകാരം Fianna Fail-ന് 21% ജനങ്ങളുടെ പിന്തുണയാണ് ഉള്ളത്. മുന്‍ സര്‍വേയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി, ജനപ്രീതിയില്‍ Fine Gael-ന് തൊട്ടടുത്തെത്തി. 22% പേരുടെ പിന്തുണയാണ് Fine Gael-ന് ഉള്ളത്. അതേസമയം പ്രധാനപ്രതിപക്ഷമായ Sinn Fein തിരിച്ചടി നേരിടുന്നത് തുടരുകയാണെന്നാണ് … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് 2024-ൽ തന്നെ; ഭരണകക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനം

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താന്‍ ഭരണസഖ്യകക്ഷികളുടെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാരിലെ മൂന്ന് സഖ്യകക്ഷികളുടെയും നേതാക്കന്മാര്‍ നടത്തിയ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രിയും Fine Gael പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രിയും Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍, ശിശുക്ഷേമവകുപ്പ് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താമെന്നും, അതിന് മുമ്പായി ഫിനാന്‍സ് ബില്‍ പാസാക്കുന്നതിന് മുന്‍ഗണന നല്‍കാമെന്നും നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ സംഘ തലവൻ ജെറി ഹച്ച്; മത്സരം മേരി ലൂ മക്ഡോണൾഡിനെതിരെ

അയർലണ്ടിൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ക്രിമിനൽ സംഘ തലവനായ ജെറി ഹച്ച് മത്സരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്‌. ‘ദി മങ്ക്’ എന്ന് അറിയപ്പെടുന്ന ഹച്ച്, ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുമെന്നാണ് റിപ്പോർട്ട്‌. 4 സീറ്റുകൾ ഉള്ള മണ്ഡലത്തിലെ നോർത്ത് ഇന്നർ സിറ്റിയിൽ ആണ് ഹച്ച് ജനിച്ചത്. 2016-ൽ ഡബ്ലിൻ റീജൻസി ഹോട്ടലിൽ നടന്ന വെടിവെപ്പിൽ ഡേവിഡ് ബയേൺ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഹച്ചിനെ കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. ഹച്ച് … Read more