നിങ്ങളുടെ കുട്ടികൾക്ക് ഐസ് ഇട്ട ഡ്രിങ്ക്സ് നൽകാറുണ്ടോ? അരുതെന്ന മുന്നറിയിപ്പുമായി FSAI

നാലു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഐസ് ഇട്ട ഡ്രിങ്കുകൾ (slushies) നൽകരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (FSAI). ഇവയിൽ അടങ്ങിയിരിക്കുന്ന ഗ്ലിസറോൾ, കുട്ടികളിൽ ഛർദ്ദി, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് പുറമെ മുതിർന്നവർ ആയാലും ഇത്തരം പാനീയങ്ങൾ ദിവസം ഒന്നിലധികം തവണ കുടിക്കാൻ പാടില്ല. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഗ്ലിസറോളിന് ഇയു അംഗീകാരം ഉള്ളതാണ്. ഐസ് ഇട്ട ഇത്തരം പാനീയങ്ങൾക്ക് കൊഴുപ്പ് പകരുന്നത് … Read more

ഡബ്ലിനിലെ പ്രശസ്തമായ ബീച്ചിൽ നീന്തൽ നിരോധനം

സൗത്ത് ഡബ്ലിനിലെ പ്രശസ്ത ബീച്ചായ Blackrock Seafront-ല്‍ നീന്തല്‍ നിരോധിച്ച് കൗണ്ടി കൗണ്‍സില്‍. ഇവിടുത്തെ വെള്ളത്തില്‍ E-Coli, Enterococci ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Dún Laoghaire-Rathdown County Council ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ 10-ന് ബീച്ചില്‍ നിന്നും ശേഖരിച്ച വെള്ളത്തിലാണ് മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, മൂത്രാശയ അണുബാധ മുതലായവ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിശക്തമായ മഴയില്‍ പലയിടത്തുനിന്നായി ഒഴുകിയെത്തിയ വെള്ളത്തിലൂടെയാണ് ഇവ ബീച്ചിലെത്തിയത്. ബുധനാഴ്ച വരെയാണ് നീന്തല്‍ നിരോധനം.

അയർലണ്ടിൽ ജനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഹോസ്പിറ്റൽ ബെഡ്ഡുകളില്ല; ഇയുവിൽ അവസാന അഞ്ചിലേയ്ക്ക് എത്തി രാജ്യം

അയര്‍ലണ്ടിലെ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 28% വര്‍ദ്ധിച്ചെങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളെക്കാളും വളരെ കുറവെന്ന് റിപ്പോര്‍ട്ട്. 27 അംഗ ഇയു രാജ്യങ്ങളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കുറവ് ഹോസ്പിറ്റല്‍ ബെഡ്ഡുകളുള്ള അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയു ശരാശരിയെക്കാള്‍ 43% കുറവാണിത്. ഒരു ലക്ഷം ആളുകള്‍ക്ക് 291 ബെഡ്ഡുകള്‍ എന്നതാണ് 2022-ലെ സ്ഥിതിയനുസരിച്ച് അയര്‍ലണ്ടിലെ കണക്ക്. … Read more

ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് അബോർഷൻ വിരുദ്ധ റാലി; അബോർഷൻ അനുകൂല റാലി സംഘടിപ്പിച്ച് മറുപടിയും

ഡബ്ലിനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത് അബോര്‍ഷന്‍ വിരുദ്ധ റാലി. എല്ലാ വര്‍ഷവും നടക്കുന്ന ‘Rally For Life’-ന്റെ ഭാഗമായായിരുന്നു ശനിയാഴ്ചത്തെ ഈ ഒത്തുകൂടല്‍. Parnell Square മുതല്‍ Custom House വരെയാണ് മാര്‍ച്ച് നടന്നത്. ഇതിന് പിന്നാലെ O’Connell Street-ല്‍ അബോര്‍ഷനെ പിന്തുണച്ചും ചെറിയൊരു സംഘം പങ്കെടുത്ത പ്രകടനം ഉച്ചയ്ക്ക് ശേഷം നടന്നു. ‘അബോര്‍ഷന്‍ ഭാവിലെ ഇല്ലാതാക്കും’ എന്നതടക്കമുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു അബോര്‍ഷന്‍ വിരുദ്ധരുടെ പ്രകടനം. ആറ് ആഴ്ച പ്രായമായ ഗര്‍ഭം അബോര്‍ട്ട് ചെയ്യാം എന്ന നിയമത്തില്‍ നിയന്ത്രണം … Read more

അയർലണ്ടിൽ ഈ വർഷം മീസിൽസ് ബാധിച്ചത് 68 പേർക്ക്; 65 പേരും 34 വയസിന് താഴെ പ്രായക്കാർ

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 68 പേര്‍ക്ക് മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതായി Health Protection Surveillance Centre (HPSC). ഇതിനു പുറമെ 17 പേര്‍ നിരീക്ഷണത്തിലുമാണ്. രോഗം ബാധിച്ച 68 പേരില്‍ 34 പേര്‍ പുരുഷന്മാരും, 32 പേര്‍ സ്ത്രീകളുമാണ്. രണ്ട് പേരുടെ ലിംഗം വെളിപ്പെടുത്തിയിട്ടില്ല. രോഗികളായ 65 പേരും 34 വയസോ, അതിന് താഴെയോ പ്രായമുള്ളവരാണ്. അതില്‍ രണ്ട് പേരാകട്ടെ 12 മാസത്തിന് താഴെ മാത്രം പ്രായമുള്ള കുട്ടികളും. അതേസമയം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മീസില്‍സ് … Read more

അയർലണ്ടിൽ അബോർഷനുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന

അയര്‍ലണ്ടില്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങളുടെ (അബോര്‍ഷന്‍) എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ആകെ 10,033 അബോര്‍ഷനുകളാണ് രാജ്യത്ത് നടത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്രം നടത്തുന്നത് എളുപ്പത്തിലാക്കി നിയമം ഭേദഗതി ചെയ്ത ശേഷം നടക്കുന്ന ഏറ്റവും കൂടുതല്‍ അബോര്‍ഷനുകളാണ് പോയ വര്‍ഷം നടത്തിയിട്ടുള്ളത്. 2022-ല്‍ 8,156 അബോര്‍ഷനുകളായിരുന്നു രാജ്യത്ത് നടന്നത്. 2018-ലെ Health (Regulation of Termination of Pregnancy) Act ആണ് അയര്‍ലണ്ടില്‍ നിയമപരമായി ഗര്‍ഭഛിദ്രം നല്‍കാന്‍ അനുമതി നല്‍കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് … Read more

അയർലണ്ടിലെ മീസിൽസ് വാക്സിൻ പദ്ധതിക്ക് തിരിച്ചടിയായത് വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന വ്യാജപ്രചരണം

അയര്‍ലണ്ടില്‍ മീസില്‍സ് പടരുന്നത് തടയുന്നതില്‍ തിരിച്ചടിയായത് വാക്‌സിനും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. മീസില്‍സിനെ പ്രതിരോധിക്കാനായി എടുക്കുന്ന എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വ്യാജവാര്‍ത്ത പരന്നത് കാരണം പലരും വാക്‌സിന്‍ എടുക്കാന്‍ മടി കാണച്ചതായി ആരോഗ്യകുപ്പ് അധികൃതര്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുക്കാത്തത് കാരണം രാജ്യത്തെ 18-19 പ്രായക്കാരായവരില്‍ അഞ്ചില്‍ ഒന്ന് പേരും പ്രതിരോധമില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറിയ പ്രായക്കാരായ ആണ്‍കുട്ടികളിലാണ് ഓട്ടിസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മീസില്‍സ് … Read more

അയർലണ്ടിൽ ചിക്കൻപോക്സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 126% വർദ്ധിച്ചു

അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധയെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുന്നത് 126% വര്‍ദ്ധിച്ചു. Health Protection Surveillance Centre-ന്റെ Infectious Disease Notifications റിപ്പോര്‍ട്ടിലാണ് 2023-ല്‍ രോഗബാധകാരണം കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിക്കന്‍ ബോക്‌സ് ബാധിച്ച 75 പേരെയായിരുന്നു 2022-ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 170 ആയി ഉയര്‍ന്നു. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ശരാശരി 58,000 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുന്നതായും, ഓരോ 250 പേരിലും ഒരാള്‍ വീതം … Read more

ഒടുവിൽ വിളി കേട്ടു; അയർലണ്ടിലെ ആശുപത്രികളിൽ പുതുതായി 3,000-ലധികം ബെഡ്ഡുകൾ അനുവദിച്ച് സർക്കാർ

രോഗികളുടെ അമിതതിരക്ക് കാരണം ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ പുതുതായി 3,352 ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ അനുവദിച്ച് സര്‍ക്കാര്‍. ആറ് വലിയ ആശുപത്രികള്‍ക്ക് സമാനമായ അത്രയും ബെഡ്ഡുകളാണ് പുതിയ പദ്ധതിയിലൂടെ അനുവദിച്ചിരിക്കുന്നതെന്നും, പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റല്‍ ബെഡ്ഡ് വിപുലീകരണ പദ്ധതിയാണിതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2,997 ഹോസ്പിറ്റല്‍ ഇന്‍ പേഷ്യന്റ് ബെഡ്ഡുകള്‍, 355 റീപ്ലേസ്‌മെന്റ് ബെഡ്ഡുകള്‍ എന്നിവയാണ് പുതിയ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രികളില്‍ നല്‍കുക. നേരത്തെ പ്രഖ്യാപിക്കപ്പെട്ട 1,015 ബെഡ്ഡുകള്‍ക്ക് … Read more

അയർലണ്ടിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിരക്ക് കുതിച്ചുയരുന്നു; നിലവിൽ മുടക്കേണ്ടത് എത്ര എന്നറിയാമോ?

അയര്‍ലണ്ടില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ നിരക്ക് വര്‍ദ്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് ശരാശരി 1,685 യൂറോ ആയതായി Health Insurance Authority (HIA) റിപ്പോര്‍ട്ട്. HIA-യുടെ 2024 ആദ്യപാദ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 4% ആണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. 2023-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 13% ആണ് വര്‍ദ്ധന. രാജ്യത്ത് ഏറ്റവുമധികം പേര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന സ്ഥാപനമായി Vhi തന്നെ തുടരുകയാണ്. രണ്ടാം സ്ഥാനത്ത് Laya Healthcare-ഉം, മൂന്നാം സ്ഥാനത്ത് Irish Life … Read more