കൊച്ചിയില്‍ ബോട്ടുകള്‍ കൂട്ടിയിച്ച് എട്ടു മരണം

 

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കമാലകടവില്‍ മത്സ്യതൊഴിലാളികളുടെ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചു മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷപെടുത്തിയ 28 പേരെ ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു പെണ്‍കുട്ടിയെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. 50 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ടില്‍ മത്സ്യബന്ധ ബോട്ട് വന്നിടിക്കുകയായിരുന്നു. നിരവധി പേര്‍ നീന്തി രക്ഷപെട്ടു. ബോട്ടില്‍ കുടുങ്ങി ചിലരെ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് കരയ്ക്ക് എത്തിച്ചത്. യാത്ര ബോട്ട് രണ്ടായി പിളര്‍ന്ന് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നേവിയുടെ മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തിനു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മുങ്ങിയ ബോട്ടിന്റെ ഒരുഭാഗം വടം ഉപയോഗിച്ച് കരയ്ക്ക് അടുപ്പിച്ചു. മറുഭാഗം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: