കന്യാസ്ത്രീയുടെ കൊലപാതകം: സതീഷ് ബാബുവിനെ കോട്ടയത്ത് എത്തിച്ചു

 

കോട്ടയം: സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹരിദ്വാറില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബുവിനെ (38) ഞായറാഴ്ച രാവിലെ കേരളത്തില്‍ കൊണ്ടുവന്നു. ഡല്‍ഹില്‍ നിന്നു വിമാനത്തില്‍ രാവിലെ എട്ടിനു നെടുമ്പാശേരിയിലെത്തിച്ച പ്രതിയെ രാവിലെ 10 നാണ് കോട്ടയം പ്രസ്‌ക്ലബില്‍ എത്തിച്ചത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോട്ടയത്തെത്തിച്ചത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലിറക്കി സതീഷ് ബാബുവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അവിടത്തെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് സതീഷ് ബാബുവിനെ പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബുവും സിഐ ബാബു സെബാസ്റ്റ്യനും ഏറ്റെടുത്തത്. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള വാറണ്ടുമാത്രമാണ് ഹരിദ്വാറില്‍ നിന്നും ലഭിച്ചത്. അതിനാല്‍ പ്രതിയെ ഇവിടെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ട്. വൈകുന്നേരത്തിനു മുമ്പ് പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

സപ്തംബര്‍ 17ാം തീയതിയാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിയ്ക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: