തിരുനെല്‍വേലിയില്‍ ബസ്സപകടത്തില്‍ നാലുമലയാളികളടക്കം 10 മരണം

തിരുവനന്തപുരം: കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനുപോയ സംഘം മടക്കയാത്രക്കിടെ നാഗര്‍കോവിലിനു സമീപം അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലു മലയാളികളും ഉള്‍പ്പെടുന്നു. കൊല്ലം മുദാക്കര സ്വദേശി മേരി നിഷ (30), മകള്‍ അള്‍ ട്രോയ്(രണ്ടര), കൊച്ചുതുറ സ്വദേശി സുജിന്‍(ആറ്), വലിയതുറ സ്വദേശി ആന്‍സി (26) എന്നിവരാണ് മരിച്ച മലയാളികള്‍.
തുത്തൂര്‍ സ്വദേശി ജിമ്മി(33), തിക്കണംകോട് സ്വദേശി എഡ്വിന്‍ മൈക്കിള്‍(32), ഗുജറാത്തില്‍നിന്നുള്ള ആംഗ്ലേ(26), അഞ്ജലി(19) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
നാഗര്‍കോവിലില്‍നിന്ന് 32 കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി പാതയിലെ വള്ളിയൂരില്‍ രാവിലെ അഞ്ചരക്കായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഡിവൈഡറില്‍ കയറി തലകീഴായി മറിയുകയായിരുന്നു ബസ്. മരിച്ച മേരി നിഷയുടെ ഭര്‍ത്താവ് ബിജുവും വലിയതുറയിലെ ഒരു കുടുംബത്തില്‍നിന്നുള്ള ഏഴുപേരുമടക്കം പരിക്കേറ്റ 28പേര്‍ നാഗര്‍കോവിലിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പുതുച്ചേരിയിലെ കാരയ്ക്കലില്‍നിന്ന് കന്യാകുമാരിവഴി തിരുവന്തപുരത്തേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്ന ലക്ഷ്വറി ബസാണ് അപകടത്തില്‍പ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: