22 വര്‍ഷത്തിന് ശേഷം ഗൗരിയമ്മ എകെജി സെന്ററില്‍

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കെ.ആര്‍.ഗൗരിയമ്മ വീണ്ടും എകെജി സെന്ററില്‍ എത്തി. സിപിഎമ്മില്‍ നിന്നും പുറത്തായ ശേഷം ആദ്യമായാണ് ഗൗരിയമ്മ പാര്‍ട്ടി ആസ്ഥാന മന്ദിരത്തില്‍ എത്തുന്നത്.

ജെഎസ്എസ്-സിപിഎം പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. ജെഎസ്എസ് നേതാക്കളും ഗൗരിയമ്മക്ക് ഒപ്പമുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇന്നു നടത്തിയത്.

ജെഎസ്എസിനു അഞ്ച് സീറ്റുകള്‍ വേണമെന്ന് ഗൗരിയമ്മ സിപിഎം നേതൃത്വത്തെ അറിയിച്ചു. അരൂര്‍, ചേര്‍ത്തല, മൂവാറ്റുപുഴ, ഇരവിപുരം, വര്‍ക്കല സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്. അഞ്ച് സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം ആദ്യം തന്നെ അറിയിച്ചു. മറ്റ് കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഇരു നേതൃത്വങ്ങളും തീരുമാനിച്ച് പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Share this news

Leave a Reply

%d bloggers like this: