ജോസഫ് ജോര്‍ജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും: തിയതി പിന്നീട് അറിയിക്കും

ഡബ്ലിന്‍: കഴിഞ്ഞ ദിവസം അന്തരിച്ച ജോസഫ് ജോര്‍ജിന്റെ മൃതദേഹം ലുകാന്‍ സൂപ്പര്‍വാലുവിനു എതിര്‍ വശത്ത് സ്ഥിതിചെയ്യുന്ന എസ്‌ക്കര്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി കൊണ്ടുവെയ്ക്കും. തിയതി പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എസ്‌ക്കര്‍ ദേവാലയം ഉള്‍പ്പെടുന്ന രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ അങ്കമായിരുന്നു ജോസഫ്.

ഇന്ത്യന്‍ എംബസി രേഖകള്‍ തയാറക്കുന്നതനുസരിച്ച് വെള്ളിയാഴ്ച്ചയോടുകൂടി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജോസഫിന്റെ സഹോദരന്‍ ജോണ്‍സണ്‍ കഴിഞ്ഞ ദിവസംരാവിലെ ഡബ്ലിനില്‍ എത്തിയിരുന്നു. ജോസഫിന്റെ അഹമ്മദബാദിലുള്ള കുടുംബ ഇടവകയായ കത്തോലിക്ക ദേവാലയത്തിലാണ് അടക്കുന്നത്. മൃതദേഹം നാട്ടിലേക്കു എത്തിക്കുന്നതിനയുള്ള യോഗം ആഡംസ് ടൗണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ നാലാം നമ്പര്‍ വീട്ടില്‍ സഹോദരന്‍ ജോണ്‍സന്റെ സാനിദ്ധ്യത്തില്‍ ഇന്നലെ നടത്തി. സീറൊ മലബാര്‍ വൈദീകര്‍ക്കൊപ്പം മറ്റ് സഭാനേതാക്കളും ഇതില്‍ പങ്കെടുത്തു. മലയാളികളുടെയും സുഹൃത്തുക്കളുടെയും സജീവ സാനിദ്ധ്യം ഇന്നലെ ഉണ്ടായിരുന്നു.

ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ജോസഫ് ജോര്‍ജിനെ കഴിഞ്ഞ ദിവസമാണ് ഡബ്ലിന്‍ ആഡംസ് ടൗണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ജോസഫ് ഭാര്യയുമായി വേര്‍പിരിഞ്ഞാണു കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും അഹമ്മദാബാദിലാണ്. തിരുവല്ല പുത്തൂര്‍ പടിഞ്ഞാറേതില്‍ പരേതനായ പി വി ജോര്‍ജിന്റെയും പായിപ്പാട്ട് മുട്ടത്തേട്ട് അന്നമ്മയുടെയും മകനാണ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. ജോസഫിന്റെ മാതാപിതാക്കളും അഹമ്മദാബാദിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഒരു വര്‍ഷമായി ജോസഫ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സൂചന. കുറച്ചുകാലങ്ങളായി ജോലിക്കു പോകാതിരുന്ന ജോസഫ് സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. ജോസഫിന്റെ അയല്‍വാസിയായ ഒരു ആഫ്രിക്കന്‍ ഡ്രൈവര്‍ എന്നും രാത്രി മൂന്നു മണിവരെ ജോസഫിന്റെ ജനാല തുറന്നുകിടക്കുന്നതു കാണുമായിരുന്നു എന്നാല്‍ രണ്ടുദിവസമായി ജനാല തുറക്കാത്തതില്‍ ഇയാള്‍ക്കു സശയം തോന്നിയിരുന്നു. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. ഗാര്‍ഡയെത്തി വീടുതുറന്നപ്പോഴാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയിരുന്ന ജോസഫ് ആറുമാസം മുന്‍പ് തിരിച്ചുവരുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിച്ച് നാട്ടിലേക്കു പോയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ വാടകക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ജോസഫ് വീട് വാടകയ്ക്ക് കൊടുത്തിരുന്നില്ല.

മൃതദേഹം ബ്ലാങ്കസ്റ്റ്രോണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: