ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് ജയലളിതയുടെ ആദ്യ  പ്രസ്താവന

ചെന്നൈ: ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് തനിക്ക് രണ്ടാം ജന്മം തന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. രണ്ട് മാസത്തോളമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയലളിത. രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ജയലളിത ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. നവംബര്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറക്കിയ പ്രസ്താവനയിലാണ് ജയലളിത ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞത്.

നിങ്ങളുടെ പ്രാര്‍ത്ഥനയും ആരാധനയുമാണ് എനിക്ക് രണ്ടാം ജന്മം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഈ സന്തോഷം ഞാന്‍ നിങ്ങളോട് പങ്ക് വെയ്ക്കാന്‍ ആഗ്രഹിക്കുന്നു, ജയലളിത പ്രസ്താവനയില്‍ പറയുന്നു. എത്രയും പെട്ടെന്നുതന്നെ ജോലിയിലേക്ക് തിരികെയെത്തുമെന്നും ജയലളിത പറയുന്നു. നവംബര്‍ 19 ന് തഞ്ചാവൂരിലും ആരവക്കുറിച്ചിലും തിരുപ്പറന്‍കുന്‍ഡ്രത്തിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കഠിനമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ജയലളിത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സാഹചര്യങ്ങള്‍ പ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്നും വിജയത്തിനായി അധ്വാനിക്കണമെന്നും ജയലളിത പറയുന്നു. സെപ്തംബര്‍ 22 നായിരുന്നു ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയും വഴിപാടുമായി ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആശുപത്രിയുടെ മുന്നില്‍ കാത്തിരിക്കുകയായിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: