തമിഴ്നാട്ടില്‍ അടി തുടങ്ങി; പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ശശികല പുഷ്പയുടെ ഭര്‍ത്താവിന് മര്‍ദ്ദനം

ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായാണ് ലിംഗേശ്വരയും സംഘവുമെത്തിയത്.

ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെയാണ് ചേരുന്നത്. ലിംഗേശ്വരയും സംഘവും നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനായി ഓഫീസിലേക്ക് കടന്നെങ്കലും പത്രിക സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പ് അറിയിച്ചത്. ഉടന്‍ തന്നെ പുറത്തുകാത്തുനിന്ന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ശശികലയുടെ ഭര്‍ത്താവിനേയും സംഘത്തേയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. സംഘര്‍ഷം നടക്കുന്ന സമയം ശശികല പുഷ്പ കാറിനകത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് ചേരുന്നത്. തോഴി ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: