ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേയെന്ന് മദ്രാസ് ഹൈക്കോടതി; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നോട്ടീസ്

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മൃതദേഹം പുറത്ത് എടുത്തു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും, തമിഴ്നാട് സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആയ പിഎ ജോസഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ എസ് വൈദ്യനാഥനും, പ്രതിഭനും അടങ്ങിയ ബെഞ്ച് ആണ് ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് നിരീക്ഷിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

പനിയും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നതായും, അസുഖം ഭേദപെട്ടതായും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടിരുന്നതായി ജസ്റ്റിസ്മാരായ എസ് വൈദ്യനാഥന്‍ നിരീക്ഷിച്ചു. പിന്നീട് പെട്ടെന്നാണ് മരണം സംഭവിച്ചത്. എന്നാല്‍ നിയമപ്രകാരം ആര്‍ഡിഒ മൃതദേഹം കാണേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിശദംശങ്ങള്‍ ലഭ്യമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. 1980 ല്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ അസുഖ ബാധിതന്‍ ആയി ചെന്നൈയിലും അമേരിക്കയിലും ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അക്കാലത്തു സര്‍ക്കാര്‍ ആശുപത്രിയലെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

എ എം

 

Share this news

Leave a Reply

%d bloggers like this: