കുത്തിനിറച്ച ലഗേജുകളുമായി എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ലഗേജുകള്‍ വിമാനത്താവളം വഴി കടത്തിവിടില്ല;

ദുബൈ: കുത്തിനിറച്ചതും അടുക്കുംചിട്ടയോടെയുമല്ലാത്തതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്നതായിരിക്കണമെന്നാണ് പുതിയ നിയം. ഈ മാസം എട്ട് മുതലാണ് നിയമം കര്‍ശനമാക്കുക.

റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ വിമാനത്താവളം വഴി കടത്തിവിടില്ല. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്.

ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ബാഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.

75 ഫുട്ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയോടെ 140 കിലോമീറ്ററിലായി പരന്നു കിടക്കുന്നതാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സിസ്റ്റം. 15000 ട്രേകളുള്ള ഈ സിസ്റ്റം 21000 മോട്ടറുകളാലാണ് പ്രവര്‍ത്തിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: