മെട്രോ ഉദ്ഘാടനം; ഇ ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയിലുണ്ടാകും

കൊച്ചി മെട്രോ റെയ്ല്‍ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനം നല്‍കിയ 17 പേരുടെ ലിസ്റ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ നായ്ഡു എന്നിങ്ങനെ നാലുപേര്‍ക്ക് മാത്രമാണ് വേദിയിലിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരത്തേ അംഗീകാരം നല്‍കിയിരുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ശ്രീധരനും ചെന്നിത്തലയും ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പിഎംഒ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ്, പിടി തോമസ് എംഎല്‍എ എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പേരുകള്‍ വെട്ടിച്ചുരുക്കിയത് പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും വേദിയിലുള്‍പ്പെടുത്താന്‍ അംഗീകാരം നല്‍കുന്നതായാണ് പിഎംഒ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്.

എ എം

Share this news

Leave a Reply

%d bloggers like this: