യുഎസില്‍ മലയാളി ബാലിക കൊല ചെയ്യപ്പെട്ടെന്ന് സൂചന; കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു

 

ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ കുഞ്ഞിനെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നു പൊലീസ് കരുതുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. പോലീസിന്റെ ആവശ്യപ്രകരാം അയല്‍വാസികള്‍ സമര്‍പ്പിച്ച സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്നാണു പൊലീസ് നല്‍കുന്ന സൂചന. താമസിക്കാതെ അറസ്റ്റ് ചെയ്‌തേക്കും. ടെക്‌സസിലെ ഇന്ത്യന്‍ സമൂഹം ഞെട്ടലിലാണ്. വെസ്‌ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും രണ്ടുവര്‍ഷം മുന്‍പു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റിച്ചര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്നു കാണാതായത്. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് ഇവരുടെ സ്വന്തം മകളെ കസ്ററഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനും മൃഗങ്ങള്‍ ആക്രമിക്കാനും സാധ്യതയില്ലെന്നു കണ്ടതോടെ സംശയം വെസ് ലിയിലേക്ക് തിരിയുകയായിരുന്നു. പൊലീസ് ശനിയാഴ്ച പിതാവ് വെസ്ലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്.

വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. ഇതും വിശ്വാസയോഗ്യമല്ല എന്ന നിലപാടിലാണ് പോലീസ്.

1.6 കോടി രൂപയുടെ ജാമ്യത്തിലാണ് വളര്‍ത്തച്ഛനായ വെസ്‌ലി മാത്യുവിനെ വിട്ടയച്ചത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്. വെസ്‌ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്ന അയല്‍ക്കാരുടെ മൊഴിയും നിര്‍ണായകമാവുന്നുണ്ട്. ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയ്ക്ക് സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നു. വെസ്‌ലി മാത്യു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ് പറയുന്നു. അതേസമയം കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: