ഷെറിന്‍ മാത്യൂസ് വധം: പങ്ക് നിഷേധിച്ച് വളര്‍ത്തമ്മയായ സിനി മാത്യൂസ്

 

യു.എസിലെ ഹ്യൂസ്റ്റനില്‍ നടന്ന ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ കൊലയില്‍ തനിക്ക് പങ്കില്ലെന്ന് കുട്ടിയുടെ വളര്‍ത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടില്‍നിന്ന് പുറത്തേക്ക്‌ െകാണ്ടുപോവാന്‍ സഹായിച്ചിട്ടില്ലെന്നും ചോദ്യംചെയ്യലില്‍ അവര്‍ പറഞ്ഞു. വെസ്ലി മാത്യൂസും സിനിയും ഇന്ത്യയില്‍നിന്ന് ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ ഈമാസം ഏഴിനു ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഗരപ്രാന്തമായ ഡാളസിലെ കനാലില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്െതങ്കിലും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകി പുറത്തുനിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുെന്നന്നായിരുന്നു ആദ്യം പറഞ്ഞത്. പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോള്‍ ശ്വാസ തടസ്സമുണ്ടായെന്നും തുടര്‍ന്ന് ബോധരഹിതയായ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിച്ചെന്നും അത് നിലച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുെന്നന്നുമാണ് പിന്നീട് പറഞ്ഞത്.

സംഭവം നടക്കുന്ന സമയത്ത് ഭാര്യ ഉറങ്ങിക്കിടക്കുകയായിരുെന്നന്നും ഇയാള്‍ പറഞ്ഞിരുന്നു. സിനി മാത്യൂസിനെ നിരവധി ഓഫിസര്‍മാര്‍ മണിക്കൂറുകേളാളം ചോദ്യംചെയ്‌തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് അവര്‍ പറയുന്നത്.  ഇവര്‍ കാര്യങ്ങള്‍ മുഴുവനായും പറയുന്നില്ലെന്നും പൊലീസ് പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: