ഭീകരവാദ സംഘടനകള്‍ക്ക് സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി

 

പാരീസ്: ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തിരച്ചടി തുടങ്ങി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി.

അമേരിക്കയാണ് പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. അമേരിക്കന്‍ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ നല്‍കി. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് പാകിസ്താനെ പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. സഖ്യകക്ഷിയോ, അടുത്ത സുഹൃത്തോ അല്ലാത്ത തുര്‍ക്കി മാത്രമാണ് പാകിസ്താന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം എന്നത് ശ്രദ്ധേയമാണ്.

ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ ഉള്‍പെട്ടതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പാകിസ്താനില്‍ നിക്ഷേപങ്ങള്‍ നടത്താനോ പ്രവര്‍ത്തിക്കാനോ നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടാകും. ഇത് പാകിസ്താനിലെ വ്യവസായങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇവക്കാവശ്യമായ സമ്പത്തിക സഹായം വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പാകിസ്താന് ഇനി സാധിക്കില്ല.

നിലവില്‍ ശതകോടികളുടെ കടബാധ്യതയില്‍ പെട്ട് ഉഴറുന്ന പാകിസ്താനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ നീക്കം. നിലവില്‍ പാകിസ്താന് 30,000 കോടി ഡോളറിന്റെ കടബാധ്യതയാണുള്ളത്. ഇത് വരുന്ന ജൂണിനുള്ളില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റേറ്റിങ് ഏജന്‍സികള്‍ പാക്സ്താന്റെ ക്രെഡിറ്റ് റേറ്റിങ് കുത്തനെ കുറയ്ക്കും. ഇത് പാകിസ്താനിലേക്കുള്ള വിദേശ നിക്ഷേപത്തിലും വിദേശ നാണ്യ വരവിനും തടസമുണ്ടാക്കുന്നതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

അതിനിടെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ടെറര്‍ ഫിനാന്‍സിങ് വാച്ച് ലിസ്റ്റില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ പാകിസ്താനെ സഹായിക്കാന്‍ ചൈന, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കൈകോര്‍ക്കുമെന്നാണ് വിവരം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: