റംദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ക്രൂരമായി ബലി നല്‍കി ; പിതാവ് അറസ്റ്റില്‍

ജോധ്പൂര്‍: റംസാന്റെ ഭാഗമായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ നാല് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ജോധ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നവാബ് അലി ഖുറേഷി എന്നയാളെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചയാണ് ഇയാള്‍ മകള്‍ റിസ്വാനയെ കൊലപ്പെടുത്തിത്. ഇതിന്റെ തലേദിവസം മകളുമായി പുറത്തുപോവുകയും മകള്‍ക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളും മറ്റ് സാധനങ്ങളും വാങ്ങിച്ചു നല്‍കുകയും ചെയ്തിരുന്നു.

വീട്ടുകാര്‍ എല്ലാവരും ഉറങ്ങു സമയത്ത് മകളെ വീട്ടിലെ താഴത്തെ നിലയിലുള്ള മുറിയില്‍ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ മകളെ കാണാത്തതിനെ തുടര്‍ന്ന് ഖുറേഷിയുടെ ഭാര്യ താഴത്തെ മുറിയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖുറേഷി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്താണ് മകളെ കൊലപ്പെടുത്തിയത് എന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. കൊലപാതകത്തിനു പിന്നില്‍ മറ്റെന്തിലും പ്രേരണയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

 

Share this news

Leave a Reply

%d bloggers like this: