കേരളത്തിലെ പ്രളയക്കെടുതിക്കിടെ മലപ്പുറം താനൂര്‍ സ്വദേശി ജൈസല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം യൂറോപ്പിലെ വാര്‍ത്താ ചാനലുകളും ആഘോഷമാക്കുന്നു.

സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസലിനെ തേടി കേരളത്തില്‍ നേരത്തെ തന്നെ അഭിനന്ദന പ്രവാഹങ്ങളെത്തിയിരുന്നു. ജൈസലിന്റെ നടപടി അവിശ്വസനീയമാണെന്ന് യൂറോപ്യന്‍ ചാനല്‍ അവതാരകര്‍ അത്ഭുതംകൂറുന്നു. ജൈസലിനെ പറ്റി വിദേശ ചാനലുകള്‍ നല്‍കിയ വാര്‍ത്തകളുടെ ക്‌ളിപ്പിങ്ങുകള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പലയിടത്തും സൈന്യം പരിമിതി നേരിട്ടപ്പോള്‍ സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളും ആഗോളമാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

കാല്‍മുട്ടുവരെ മുങ്ങുന്ന വെള്ളത്തില്‍ മുട്ടുകുത്തി കുനിഞ്ഞുനിന്ന ജൈസലിന്റെ സേവനം അവശ്വസനീയമാണെന്നും സമാനതകളില്ലാത്ത പ്രവര്‍ത്തിയാണെന്നും ചാനല്‍ അവതാരകന്‍ പറയുന്നു. മുതുകില്‍ ചവിട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജൈസലിന്റെ പ്രവര്‍ത്തിയെ ചാനല്‍ വാനോളം പുകഴ്ത്തുന്നത്.

പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച നിന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പലയിടത്തും സൈന്യം പരിമിതി നേരിട്ടപ്പോള്‍ സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തന ദൗത്യത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെയും വാനോളം പുകഴ്ത്തുന്നുണ്ട് ആഗോള മാധ്യമങ്ങള്‍. കേരളത്തിന്റെ സൈന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞ മത്സ്യത്തൊഴിലാളികളാണ് നിരവധിപേരുടെ ജീവന്‍ രക്ഷിച്ചതെന്നും മരണനിരക്ക് കുറക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ കാരണമായെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജൈസലിനെക്കുറിച്ച് ആഗോളമാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: