ഇതു യൂറോപ്യൻ സംസ്കാരം വിളിച്ചോതുന്ന നഗരമോ അതോ ക്രിമിനലുകളുടെ പറുദീസയോ?? ശുഭാംഗി കരമകാർ എന്ന ഇന്ത്യൻ വംശജയായ യുവതിക്കെതിരെയാണ് അക്രമം ഉണ്ടായതു . കഴിഞ്ഞ ദിവസം ഏകദേശം 5 മണിയോടെ ഡബ്ലിൻ 8 -ലെ റൂഇബെൻ സ്‌ട്രീറ്റിൽ ( Reuben Street) നടന്ന വംശീയ ആക്രമണത്തിൽ വായും താടിയെല്ലിനു ശക്തമായ പരിക്കേറ്റു ശുഭാംഗി കർമകർ അബോധ അവസ്ഥയിലായി . ഏകദേശം 20 നും 30 നും ഇടയിൽ പ്രായം തോന്നുന്ന സാമൂഹിക വിരുദ്ധർ ആണ് ആക്രമണത്തിന് പിന്നിൽ .
സംഭവത്തെ കുറിച്ച് ശുഭാംഗി വിവരിക്കുന്നത് ഇങ്ങനെ . കൂംബ് (Coombe )ആശുപത്രിയിലെ ഒരു മെഡിക്കൽ ട്രെയിനിങ്ങിനു ശേഷം സുഹൃത്തുമൊത്തു സെയിൻറ് ജെയിംസ് ആശുപത്രിയിലോട്ടു നടക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതു . ഏകദേശം 5 മണിയെ ആയിട്ടുള്ളതായിരുന്നു , നേരം ഇരുട്ടിയിരുന്നില്ല . ഞങ്ങളുടെ നേരെ പാഞ്ഞടുത്ത സാമൂഹിക വിരുദ്ധർ തെറി പറഞ്ഞു കൊണ്ട് ആക്രമിക്കുകയായിരുന്നു .
അതിൽ ആറടിയോളം ഉയരമുള്ള ഒരാൾ എൻ്റെ താടിയെല്ല് അടിച്ചു പൊട്ടിച്ചു എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കി ,എന്റെ കഴുത്തു അനക്കാൻ മേലാ , എന്റെ ചെവി ഇപ്പോഴും വേദനിക്കുന്നു .പാവം പെൺകുട്ടി എന്ത് ചെയ്തു വേറൊരു നാട്ടിൽ ജനിച്ചത് കൊണ്ട് എന്തുമാവാമോ!!!
സംഭവത്തിന് ശേഷം ശുഭാംഗി ചെയ്ത ഒരു ട്വീറ്റിൽ ഇങ്ങനെ കുറിയ്ക്കുന്നു ‘ നിങ്ങള്ക്ക് അറിയുമോ എന്നെ ആരാണ് സഹായിച്ചതെന്ന്?’ ആ വഴിയേ വന്ന കറുത്ത വർഗ്ഗക്കാരായ ദമ്പതികളാണ് എന്നെ ആശ്വസിപ്പിച്ചത് ,അവിടെ കൂടെ പോയ ഒരു വെളുത്ത വർഗക്കാരൻ പോലും എന്നെ തിരിഞ്ഞു നോക്കിയില്ല” എന്നും ശുഭാംഗി ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു .
ഇങ്ങനുള്ള സംഭങ്ങൾ അടിക്കടി ഡബ്ലിൻ നഗരത്തിൽ കൂടിക്കൂടി വരുകയാണ് .അതിനു യുവാക്കളുടെ മാനോഭാവവും സമൂഹത്തിന്റെ മാറി വരുന്ന കുടിയേറ്റക്കാരോടുള്ള സമീപനവും ഉണ്ടാവാം .ഏകദേശം 1 ലക്ഷം വരുന്ന ഇന്ത്യൻ ജനത നാട്ടിലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാതെ ഒരുമിച്ചു നിന്ന് അവരുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങണം അത് രാഷ്ട്രീയത്തിലൂടെയോ , സംഘടന പ്രവർത്തനത്തിലൂടെയോ ,പബ്ലിക് സെർവിസിലൂടെയോ സമരങ്ങളിലൂടെയോ നേടിയെടുക്കണം വര്ഷങ്ങള്ക്കു മുൻപേ മാർട്ടിൻ ലൂതർ കിംഗ് അമേരിക്കയിലും ഗാന്ധിജി ആഫ്രിക്കയിലും കാണിച്ചു മാതൃക നമ്മൾക്ക് പിന്തുടരാം . ആക്രമിക്കപ്പെടുന്ന ആളെ സ്വന്തം മകളെ പോലെ സങ്കല്പ്പിച്ചു നോക്കും അപ്പോൾ മാറും നമ്മളുടെ മനോഭാവം .