കേരളത്തിൽ നിയമസഭാ വോട്ടെടുപ്പ് അവസാനിച്ചു: 74.02% പോളിംഗ്

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയായി. കോവിഡിനിടയിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ 74.02% പോളിങ് രേഖപ്പെടുത്തിയതായാണ് കണക്ക്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലളിലാണ് പോളിങ് ഏറ്റവുമധികം. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 77 ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്- 65.5%.

പൊതുവെ സമാധാനപരമായിരുന്നെങ്കിലും വോട്ടെടുപ്പിനിടെ ചിലടയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴക്കൂട്ടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറന്മുളയിലെ ചുട്ടിപ്പാറയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലും കയ്യാങ്കളി നടന്നു.

വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളും വിവിധ ബൂത്തുകളില്‍ ഉയര്‍ന്നിട്ടുണ്ട്.

വോട്ടു ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു.

Share this news

Leave a Reply

%d bloggers like this: