ഇന്ന് ഉച്ചയ്ക്ക് ഉ സ്കൂൾ കുട്ടികളുടെ നേരെ ഉണ്ടായ കത്തിക്കുത്തിനെ തുടർന്ന് വ്യാപകമായ കലാപമാണ് ഡബ്ലിനിൽ അരങ്ങേറുന്നത്. കലാപത്തിന്റെ ഭാഗമായി നിരവധി അക്രമസംഭവങ്ങളും നാശനഷ്ടങ്ങളും ഉണ്ടായി. ഗാർഡയുടെ കാറും, ലൂവാസും, ബസുകളും , കടകളും ഉൾപ്പെടെയുള്ള പൊതുമുതലിന് തീ വെച്ച് നശിപ്പിച്ചു. ഉച്ചയ്ക്ക് ഉണ്ടായ കത്തിക്കുത്തിൽ ഒരു സ്ത്രീക്കും മൂന്നു കുട്ടികൾക്കും പരിക്കേറ്റതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
അക്രമകാരി കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യവുമായി ഡബ്ലിനിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി ഗാർഡ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളെയും കുത്തി പരിക്കേൽപ്പിച്ച് ആക്രമണകാരിയുടെ വിവരങ്ങൾ ഗാഢ പുറത്തു വിട്ടില്ലെങ്കിലും കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ചായിരുന്നു ഡബ്ലിനിൽ ആക്രമം. രാത്രിയോടുകൂടി ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് ആയി കലാപം പൊട്ടിപ്പുറപ്പെട്ടത്. വ്യാപകമായി കടകൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.
കലാപത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി, പ്രത്യേകിച്ച് WhatsApp വഴി വാപകമായി പ്രചരിക്കുന്നുണ്ട്.