താലയിൽ ഇന്ത്യക്കാരനെ അർദ്ധനഗ്‌നനാക്കി മർദ്ദിച്ചു

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തുകൂടെ പോകുകയായിരുന്ന ഒരാള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ഗാര്‍ഡ അറിയിച്ചു. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇദ്ദേഹത്തിന്റെ ട്രൗസര്‍ അഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ വിദ്വേഷകുറ്റകൃത്യം എന്ന … Read more

ഐറിഷ് പാർലമെന്റിനു മുന്നിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; പ്രധാന വാതിൽ അടച്ചു

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ Leinster House-ന് മുന്നില്‍ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന് പുറത്തുള്ള Molesworth Street അടയ്ക്കുകയും, ടിഡിമാര്‍, ജോലിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് കുറച്ച് നേരത്തേയ്ക്ക് പ്രധാന വാതിലിലൂടെ പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്. ‘Traitors!’, ‘Get them out!’ ‘Cowards!’ മുതലായ ആക്രോശങ്ങളും പ്രതിഷേധക്കാരില്‍ ചിലര്‍ നടത്തി. പലരും ഐറിഷ് പതാകകളും കൈയിലേന്തിയിരുന്നു. ഡബ്ലിനിലെ O’Connell Street-ല്‍ നിന്നുമാണ് പ്രതിഷേധ പ്രകടനമാരംഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട Michelle … Read more

ഡബ്ലിൻ നഗരത്തിൽ ഞായറാഴ്ച വംശീയ വിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും; നിരവധി പേർ പങ്കെടുത്തു

ഞായറാഴ്ച ഡബ്ലിന്‍ നഗരത്തില്‍ വംശീയവിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും നടന്നു. ഉച്ചയോടെ നടന്ന റാലികളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഇരു റാലിക്കാരെയും ബാരിക്കേഡുകള്‍ വച്ച് തരംതിരിച്ചു. O’Connell Bridge കുറച്ചുസമയത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. Central Plaza on Dame Street-ല്‍ നിന്നും ആരംഭിച്ച ‘United Against Racism’ റാലി നഗരത്തിലൂടെ മാര്‍ച്ച് ചെയ്ത് 2 മണിയോടെ O’Connell Bridge-ല്‍ എത്തി. ‘സര്‍ക്കാരിനെ കുറ്റപ്പെടുത്തൂ, കുടിയേറ്റക്കാരെയല്ല,’ ‘ഡബ്ലിന്‍ വംശീയവിദ്വേഷത്തിനെതിരെ നിലകൊള്ളുന്നു’ മുതലായ ബാനറുകളും റാലിയില്‍ ഉയര്‍ന്നിരുന്നു. ‘അഭയാര്‍ത്ഥികളെ സ്വീകരിക്കണം’ … Read more

വ്യാജ ഓഫർ ലെറ്ററുകൾ, ഭീമമായ ഫീസ്, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലി സാഹചര്യം; അയർലണ്ടിലെ നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ നടപടിയുമായി Migrant Nurses Ireland (MNI)

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന തട്ടിപ്പുകള്‍ക്കും, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലിസാഹചര്യത്തിനുമെതിരെ നടപടികളുമായി Migrant Nurses Ireland (MNI). ഇത്തരം നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും, ഇത് വിദേശത്ത് നിന്നും എത്തുന്ന നഴ്‌സുമാരെ വളരെ മോശമായാണ് ബാധിക്കുന്നതെന്നും MNI വ്യക്തമാക്കി. ഐറിഷ് നിയമങ്ങള്‍ക്ക് വിരുദ്ധമായി വലിയ ഫീസ് പല റിക്രൂട്ട്‌മെന്റ് കമ്പനികളും ഈടാക്കുന്നതായി MNI പറയുന്നു. അയര്‍ലണ്ടിലെ നിയമസംവിധാനങ്ങളെ പറ്റി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അജ്ഞതയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുന്നത്. മിക്കപ്പോഴും അയര്‍ലണ്ടില്‍ … Read more

അയർലണ്ടിൽ നിന്നും 39 ജോർജ്ജിയൻ സ്വദേശികളെ മടക്കി അയച്ചു

അയര്‍ലണ്ടില്‍ നിന്നും 39 പേരെ കഴിഞ്ഞ രാത്രി സ്വരാജ്യത്തേയ്ക്ക് തിരിച്ചയച്ചു. ജോര്‍ജ്ജിയയില്‍ നിന്നും എത്തിയ ഇവരെ കുടിയേറ്റ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കാരണമാണ് മടക്കിയയച്ചതെന്ന് നീതിന്യായവകുപ്പ് പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിമാനത്തില്‍ ആളുകളെ സ്വരാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്. കഴിഞ്ഞ ദിവസം തിരിച്ചയച്ച 39 പേരില്‍ അഞ്ച് കുട്ടികളും, നാല് സ്ത്രീകളും, 30 പുരുഷന്മാരുമാണ് ഉള്ളത്. കുട്ടികളെല്ലാം തന്നെ അവരുടെ കുടുംബങ്ങളുടെ കൂടെയാണെന്ന് ഗാര്‍ഡ പറഞ്ഞു. ഇവര്‍ ഇന്ന് രാവിലെ സുരക്ഷിതരായി ജോര്‍ജ്ജിയയില്‍ എത്തിയെന്ന് നീതിന്യായവകുപ്പ് മന്ത്രി … Read more

ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം, 3 അറസ്റ്റ്; പ്രതിഷേധക്കാരെ തള്ളി പ്രധാനമന്ത്രി

ഡബ്ലിനില്‍ നടന്ന കുടിയേറ്റവിരുദ്ധ റാലിക്കിടെ മൂന്ന് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പതിനായിരങ്ങള്‍ പങ്കെടുത്ത് Parnell Square-ലെ Garden of Remembrance-ല്‍ നിന്നും റാലി പുറപ്പെട്ടത്. ഈ സമയം തന്നെ ഇതിന് ബദലായി United Against Racism റാലിയും നടന്നു. അനിഷ്ടസംഭവങ്ങള്‍ ചെറുക്കാനായി വന്‍ ഗാര്‍ഡ സാന്നിദ്ധ്യവും നഗരത്തിലുണ്ടായിരുന്നു. റാലിയെത്തുടര്‍ന്ന് ലുവാസ് സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് അറിയിച്ച ഗാര്‍ഡ, വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും വ്യക്തമാക്കി. … Read more

Coolock-ലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് മാറി; 15 പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

ഡബ്ലിനിലെ Coolock-ൽ അഭയാർത്ഥികളുടെ കെട്ടിടത്തിനു സമീപം തീ വച്ചതിനെ തുടർന്നുണ്ടായ സംഭവം പരമ്പരയിൽ 15 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ. തിങ്കളാഴ്ച രാവിലെയാണ് അഭയാർത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന പഴയ Crown Paints factory കെട്ടിടത്തിന്റെ സമീപം നിർത്തിയിട്ട ജെസിബി ഡിഗ്ഗറിന് അജ്ഞാതർ തീവച്ചത്. തുടർന്ന് ഡിഗ്ഗറും ഏതാനും ഉപകരണങ്ങളും കത്തി നശിച്ചു. അതേസമയം ഏതാനും മാസങ്ങളായി കെട്ടിടത്തിന്റെ മുന്നിൽ കുടിയേറ്റ വിരുദ്ധർ പ്രക്ഷോഭം നടത്തി വരികയായിരുന്നു. ഞായറാഴ്ച രാത്രി പ്രക്ഷോഭകരുടെ ടെന്റ് അധികൃതർ പൊളിച്ചു മാറ്റിയതിനെ തുടർന്നുള്ള പ്രകോപനം … Read more

യു.കെയിൽ നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച 50 അനധികൃത കുടിയേറ്റക്കാരെ ഗാർഡ ഇടപെട്ട് മടക്കി അയച്ചു

യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ … Read more

അയർലണ്ടിൽ ആദ്യമായി നടക്കുന്നു ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം; ഉടൻ രജിസ്റ്റർ ചെയ്യൂ…

അയര്‍ലണ്ടില്‍ ആദ്യമായി നടക്കുന്ന ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ എക്‌സ്‌പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാദ്യമായാണ് അയര്‍ലണ്ടില്‍ ഇത്തരമൊരു എക്‌സ്‌പോ മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോം: https://forms.gle/zXauJxEojscmVx9G6 യു.കെ , അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024 ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. മെയ് 24 മുതൽ തുടർച്ചയായ 6 ദിവസങ്ങളായി മാഞ്ചസ്റ്റർ , ചെംസ്‌ഫോർഡ് , ലിമറിക്, കോർക്ക്, ഡബ്ലിൻ , ലെറ്റർകെന്നി എന്നീ പ്രധാന … Read more

അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു

അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more