ഗര്‍ഭഛിദ്രത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നടന്ന റാലിയില്‍ പ്രതിഷേധമിരമ്പി

 

ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഡബ്ലിനില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ അണിനിരന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രോ ലൈഫ് സംഘടനയും ഗര്‍ഭത്തിലുള്ള കുഞ്ഞുങ്ങളെ കൊല്ലുവാനുള്ള അവകാശം തേടി ,തങ്ങളുടെ ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തിനായി പ്രോ ചോയ്‌സ് സംഘടനയും പ്രതിഷേധപ്രകടനം നടത്തി.

സ്വവര്‍ഗ്ഗ വിവാഹ റഫറണ്ടത്തിന്റെ ചുവട് പിടിച്ച് അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ലക്ഷ്യവുമായി രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആനംസ്റ്റി ഇന്റര്‍നാഷണല്‍, യു എന്‍ വിഭാഗം എന്നിവയ്‌ക്കെതിരെ പ്രോ ലൈഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ സ്വരമുയര്‍ന്നു. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം ഉച്ചയ്ക്ക് 2 മണിക്ക് പാര്‍സണല്‍ തെരുവില്‍ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ മുന്നില്‍ അവസാനിച്ചു. മനുഷ്യാവകാശമെന്നാല്‍ ഗര്‍ഭത്തിലുള്ള ശിശുവിനും ഉള്‍പ്പെടെ ആകണമെന്ന് വാദിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രോ ലൈഫ് ആനംസ്റ്റി പോലുള്ള സംഘടനകളെ രൂക്ഷമായി വിമശിച്ചു.

അതേസമയം ഗര്‍ഭത്തിലുള്ള കുഞ്ഞുങ്ങളെ കൊല്ലുവാനുള്ള അവകാശം തേടി പ്രോ ചോയ്‌സ് പ്രവര്‍ത്തകര്‍ പ്രോ ലൈഫിനെതിരായി പ്രകടനം നടത്തി. തങ്ങള്‍ ഗര്‍ഭചിദ്രം നടത്തുവാനായി ഇംഗ്ലണ്ടിലേയ്ക്ക് ദിനം പ്രതി പോകുന്ന 12 പേരുടെ പക്ഷത്താണ് വ്യക്തമാക്കിയ ഈ വിഭാഗം തങ്ങളുടെ ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തിനായി നിലകൊള്ളുമെന്ന് വ്യക്തമാക്കി മുദ്രാവാക്യം മുഴക്കി. പലയിടങ്ങളിലും ഇരുപക്ഷവും നേരിയ ഏറ്റുമുട്ടലുകളുണ്ടായി. ഗാര്‍ഡ ഉടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: