ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍

ലണ്ടന്‍: ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. മദ്ധ്യവയസ്‌കനായ ജോര്‍ജ് മാണി കുര്യന്‍ എന്നയാളാണ് പിടിയിലായത്. ലണ്ടനിലെ ബ്രൈറ്റനില്‍ അര്‍ദ്ധരാത്രി വഴിയാത്രക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

ഒക്‌ടോബര്‍ 19 ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരിയായ 21 കാരിയെ കീഴ്‌പ്പെടുത്തിയ പ്രതി നടപ്പാതയ്ക്ക് അടിയിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ഇരയാകുമ്പോള്‍ യുവതി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.

അക്രമി 50 വയസ് പിന്നിട്ട വ്യക്തിയാണെന്നും അഞ്ചടി ആറിഞ്ച് ഉയരം വരുമെന്നും യുവതി പോലീസിന് മൊഴി നല്‍കി. അക്രമിക്ക് കഷണ്ടിയാണെന്നും ക്ലീന്‍ ഷെയ്‌വ് ചെയ്തിരുന്നെന്നും, ഒപ്പം ഇരുണ്ട നിറമുള്ള മേല്‍ക്കുപ്പായവും നീല ബനിയനും ധരിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളില്‍നിന്നും പ്രതി ഏഷ്യന്‍ വംശജനാണെന്ന നിഗമനത്തില്‍ പോലീസെത്തി.

പ്രതിയുടെ രേഖാചിത്രം ഉള്‍പ്പെടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈ 31ന് പ്രതി മാണി കുര്യന്‍ അറസ്റ്റിലായി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ഈസ്റ്റ് സസക്‌സ് പോലീസ് കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് റിമാന്റില്‍ സ്വീകരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന ഈ മാസം 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

പ്രദേശത്തുതന്നെ മാനഭംഗക്കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മാണി കുര്യന്‍. രണ്ടുവര്‍ഷം മുമ്പ് പ്രമുഖ ചാനല്‍ സംഗീത പരിപാടിയിലെ ഗായികയെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ സോബി ജോണ്‍ എന്ന മലയാളിക്ക് 10 വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയ സോബി ജോണ്‍, കാമുകനൊപ്പം മദ്യപിച്ചെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കടന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: