ചരിത്രം കുറിച്ച് സൗദിയിലെ സ്ത്രീകള്‍ പോളിംഗ് ബൂത്തിലേക്ക്

റിയാദ്: ചരിത്രം കുറിച്ച് സൗദിയില്‍ ഇന്ന് തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ ആദ്യമായി മത്സരിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്ന 284 സീറ്റുകളിലേക്ക് നടക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 130,000 സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, പുരുഷന്മാരാകട്ടെ 13 ലക്ഷവും. 978 സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി 424 പോളിംഗ് ബൂത്തുകളാണുള്ളത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഫലപ്രഖ്യാപനമുണ്ടാകും.

അന്തരിച്ച അബ്ദുള്ള രാജാവാണ് സത്രീകള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സൗദിയുടെ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ മാത്രം തിരഞ്ഞെടുപ്പാണ്. 2005 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 2011 ലും. രണ്ടു തവണയും പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം.

Share this news

Leave a Reply

%d bloggers like this: