അമേരിക്കയിലെ വ്യോമതാവളത്തില്‍ വെടിവെയ്പ്പ്; രണ്ടു പേര്‍ മരിച്ചു

ടെക്‌സസ്: ടെക്‌സസിലെ സാന്‍ അന്റോണിയോയിലെ ലാക്ക്‌ലാന്‍ഡ് വ്യോമതാവളത്തിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാളെ വെടിവച്ചുകൊന്നശേഷം അക്രമി ജീവനൊടുക്കുകയായിരുന്നെന്നാണ് സൂചന. ഇതേതുടര്‍ന്ന് വ്യോമതാവളം അടച്ചു. വെടിവയ്പിനു പിന്നാലെ സമീപത്തെ സ്‌കൂളുകളും ഡേ കെയറുകളും അടച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

2009ല്‍ ടെക്‌സസിലെ വ്യോമതാവളത്തില്‍ സൈനിക മനോരോഗ വിദഗ്ധന്‍ മേജര്‍ നിദാല്‍ ഹസന്‍ നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: