ജിഷയുടെ കൊലപാതകം: കണ്ണൂരില്‍ നിന്ന് പിടിയിലായ അയല്‍വാസി കുറ്റം നിഷേധിച്ചു

ആലുവ: പെരുമ്പാവൂരില്‍ പീഡനത്തിനിടെ കൊല ചെയ്യപ്പെട്ട ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്നയാളെ ഇന്നലെ വൈകീട്ട് പൊലീസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം നിഷേധിച്ചു. എഡിജിപി പത്മകുമാര്‍ അടക്കമുള്ള പൊലീസ് സംഘമാണ് ഇയാളെ ആലുവ പൊലീസ് ട്രൈനിംഗ് ക്യമ്പിലാണ് ചോദ്യംചെയ്യുന്നത്. താന്‍ ഹെര്‍ണിയയ്ക്കുള്ള ഓപ്പറേഷന്‍ കഴിഞ്ഞ് ചികിത്സയിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ജിഷയുടെ അമ്മയുടെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല നടന്ന സമയം ഇയാള്‍ ജിഷയുടെ വീടിനടുത്തുള്ള ടെലഫോണ്‍ ടവറിലെ ലോക്കേഷനില്‍ ഇയാളുടെ ഫോണ്‍ ഉണ്ടായിരുന്നു. മാത്രമല്ല ഇയാളുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: