അമീറുള്ളിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ലോഡ്ജില്‍ തെളിവെടുപ്പ് നടത്താനായില്ല

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിച്ചെങ്കിലും ജനം കൂടിയതിനാല്‍ തെളിവെടുപ്പ് നടത്താനാകാതെ പ്രതിയേയും കൊണ്ട് പൊലീസ് മടങ്ങി. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്.

ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂര്‍ വിട്ടുപോയതും അമീര്‍ കൃത്യമായി പൊലീസിനോട് വിവരിക്കുന്നുണ്ട്. എന്നാല്‍, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല വെളിപ്പെടുത്തിയത്. കേസില്‍ പൊലീസ് കാണുന്ന ഏറ്റവും ദുര്‍ബലമായ ഘടകവും ഇതാണ്.

ഇന്നലെ ആലുവ പൊലീസ് ക്ലബ്ബില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അമീറുള്‍ ഇസ്ലാമിനെ ഓട്ടോ െ്രെഡവര്‍ തിരിച്ചറിഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി എത്തിയത് ഓട്ടോയിലാണ്. അമീറിനൊപ്പം ഇതര സംസ്ഥാനക്കാരെ ഒരുമിച്ചു നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്.

-എജെ-

Share this news

Leave a Reply

%d bloggers like this: