ദുരഭിമാനകൊല : മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ

ഇസ്ലാമാബാദ്: കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ. ലാഹോര്‍ ഭീകരവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം.

പാകിസ്താനില്‍ വീണ്ടും ദുരഭിമാനകൊല . വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിന്റെ ഒപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് അഗ്‌നിക്കിരയാക്കുകയായിരുന്നു. പാകിസ്താന്‍ പെണ്‍കുട്ടി സീനത്ത് റഫീക്കാണ് (18) ദാരുണമായി കൊല്ലപ്പെട്ടത്. സീനത്തിന്റെ ഭര്‍ത്താവ് ഹസ്സന്‍ ഖാന്‍ സംഭവം വെളിപ്പെടുത്തി.താനും സീനത്തുമായി ബാല്യകാല സുഹൃത്തുക്കളാണ്.

സീനത്തിന്റെ മാതാവ് വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ തന്നോടൊപ്പം സീനത്ത് ഇറങ്ങി വരികയായിരുന്നു.
സീനത്തിനെ വിവാഹം ആഘോഷമായി നടത്താമെന്നു പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി ജീവനനോടെ കത്തിക്കുകയായിരുന്നു. മേയ് 29നാണ് വീട്ടുകാരെ എതിര്‍ത്ത് ഹസന്‍ ഖാനെന്ന യുവാവിനെ സീനത്ത് വിവാഹം കഴിച്ചത്. എന്നാല്‍ വീട്ടിലെത്തിയ സീനത്തിനെ, കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചെന്ന് പറഞ്ഞു മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കട്ടിലില്‍ കെട്ടിയിട്ടിരുന്ന സീനത്തിനെ അമ്മ പ്രവീണ്‍ റഫീക്ക് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു.സീനത്തിനെ കൊലപ്പെടുത്താന്‍ സഹായം ചെയ്ത സഹോദരന്‍ അനീസിനെ ജീവപര്യന്തം തടവിനും വിധിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: