68-ാം റിപ്പബ്ലിക്ക് ദിന ആഘോഷത്തില്‍ ഇന്ത്യ

രാജ്യം ഇന്ന് അറുപത്തിയെട്ടാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അബുദാബിയുടെ കിരീടാകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് റിപബ്ലിക് ദിനത്തിലെ മുഖ്യതിഥി. കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാക്ക് ഭീകരര്‍ ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്പഥ് പൂര്‍ണമായും സുരക്ഷാ വലയത്തിലാണ്. രാജ്പഥിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ കെട്ടിടങ്ങളിലും ഡെല്‍ഹി പോലീസിന്റെ സാന്നിധ്യമുണ്ട്.

ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥിയിലൂടെ ഇന്ത്യയുടെ സംസ്‌കാരവും ശക്തിയും പ്രകടമാക്കുന്ന റിപ്പബ്ലിക് ദിനപരേഡാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. വിജയ് ചൗക്കില്‍നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിനായി രാജ്യ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരങ്ങളും കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും വീഥികളില്‍ അണിനിരക്കും. മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണു പരേഡില്‍ നാവികസേനയെ നയിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ആധുനിക ബൊഫോഴ്‌സ് പീരങ്കി ‘ധനുഷ്’ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വ്യോമസേനയുടെ 27 യുദ്ധവിമാനങ്ങള്‍ പരേഡുമായി ബന്ധപ്പെട്ടുള്ള ഷോകളില്‍ പങ്കെടുക്കും. എംഐ 17 വി 5 ഹെലികോപ്റ്ററുകളും ശക്തി പ്രകടിപ്പിക്കും. മൂന്നു എംഐ35, മൂന്നു സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി17, സുഖോയ്30 എംകെഐ വിമാനങ്ങളും പരേഡിന്റെ ഭാഗമാകും. ഇന്ത്യന്‍ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും പരേഡില്‍ അണിനിരക്കും.

റോസ് മലയാളത്തിന്റെ പ്രിയ വായനക്കാര്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേരുന്നു.

 

https://youtu.be/OCq9oXJRA3M

Share this news

Leave a Reply

%d bloggers like this: