പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ കൊന്നതാണെന്ന് മകള്‍

മൈക്കല്‍ ജാക്‌സനെ കൊന്നതാണെന്ന വാദവുമായി മകള്‍ പാരിസ് ജാക്‌സണ്‍. റോളിംങ്‌സ് റ്റോണ്‍ വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാരിസിന്റെ ആരോപണം. ജാക്‌സണ്‍ മരിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ചിരുന്നതായും പാരിസ് പറഞ്ഞു.

അളവില്‍ കൂടുതല്‍ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്നായിരുന്നു ജാക്‌സന്റെ മരണം?. തുടര്‍ന്ന് ജാക്‌സനെ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. ഉറങ്ങാനുള്ള മരുന്ന് അമിതമായി നല്‍കി, ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ല, ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉറക്കമരുന്നു നല്‍കിയ കാര്യം പറഞ്ഞില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

എന്നാല്‍ ജാക്‌സന്റെ മരണം ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പാരിസിന്റെ ആരോപണം. എല്ലാ കാര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരവധി പേര്‍ ജാക്‌സന്റെ മരണം ആഗ്രഹിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ക്കറിയാമെന്നും പാരിസ് പറഞ്ഞു. എന്നാല്‍ ആരുടെയും പേരെടുത്ത്? പറയാതെയാണ് പാരിസ്? ജാക്‌സന്റെ ആരോപണം.

കൊല്ലപ്പെടുമെന്ന് ജാക്‌സണ് അറിയാമായിരുന്നെന്ന് റോളിങ് സ്റ്റോണിനനുവദിച്ച അഭിമുഖത്തില്‍ പാരിസ് പറഞ്ഞു. ‘അവര്‍ ഒരു ദിവസം എന്നെ കൊല്ലും’ എന്ന് പറഞ്ഞിരുന്നു. ചെയ്തിട്ടില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ലോകം ജാക്‌സനെ വെറുത്തതെന്നും അഭിമുഖത്തില്‍ പാരിസ് പറയുന്നു. പാരിസിന്? 11 വയസുള്ളപ്പോള്‍ 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ മരിച്ചത്. ജാക്‌സണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനില്‍ക്കുന്നതിനിടെയാണ് മകള്‍ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: