വിമാനം ഹൈജാക്ക് ചെയ്യുകയാണെന്ന് കത്ത്; ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ കണ്ടെത്തി

 

ജെറ്റ് എയര്‍വേസ് വിമാനത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഭീഷണിക്കത്ത് എഴുതിവച്ചയാളെ കണ്ടെത്തി. മുംബൈ-ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത സല്ലാ ബിര്‍ജു ആണ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് എഴുതിവച്ചത്. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ജൂലൈയില്‍ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു.

മുംബൈയില്‍ നിന്നു പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് അയയ്ക്കണമെന്നും 12 ഹൈജാക്കര്‍മാരാണ് വിമാനത്തിലുള്ളതെന്നും ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാമെന്നും കത്തില്‍ എഴുതിയിരുന്നു. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കത്ത്.

ഉടന്‍തന്നെ പൈലറ്റുമാര്‍ വിവരം അധികൃതരെ അറിയിക്കുകയും വിമാനം അഹമ്മദാബാദില്‍ ഇറക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: