അഹിംസാ ഇറച്ചി’ പുറത്തിറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് മനേകാ ഗാന്ധി

ഇന്ത്യ അഹിംസാ ഇറച്ചി (ക്ലീന്‍ മീറ്റ്) പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി. വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തമാകും ഇതെന്നും മന്ത്രി വ്യക്തമാക്കി. ജീവക-ഭക്ഷണ സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയെ ആണ് ക്ലീന്‍ മീറ്റ് എന്ന് വിളിക്കുന്നത്. കള്‍ച്ചേര്‍ഡ് മീറ്റ് സിന്തറ്റിക്ക് മീറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആഗോള ഭക്ഷണ മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ ഇറച്ചി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു തന്നെ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ ഇറച്ചി നിര്‍മിക്കുമ്പോള്‍ ഒരു ജീവിയെയും കൊല്ലേണ്ടതില്ല എന്നതിനാലാണ് ഇത് അഹിംസാ ഇറച്ചി എന്നും അറിയപ്പെടുന്നത്.

66 ശതമാനം ആളുകളും ഈ കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ തയ്യാറാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നതായി മന്ത്രി വ്യക്തമാക്കി. നിരവധി ഐ.ടി ഭീമന്‍മാര്‍ ഈ സാങ്കേതിക വിദ്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറെയുക്കുകയാണ്. 46 ശതമാനം ആളുകള്‍ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാന്‍ തയ്യാറാണ്. 53 ശതമാനം ആളുകള്‍ സാധാരണ ഇറച്ചി മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍ തയ്യാറാണ്. കോശ നിര്‍മ്മിത ഈറച്ചികള്‍ ലഭ്യമാണെങ്കിലും ഇത് വിപണി വ്യപകമാക്കാന്‍ കഴിയണം.

നമ്മള്‍ വിദേശ കമ്പനികളെ ഈ മേഖലയില്‍ അനുവദിച്ചാല്‍ അഹിംസാ ഇറച്ചി വലിയ ചിലവേറിയതാകും. സാധാരണ ഇറച്ചിയെ പൂര്‍ണമായും മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ദ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജി (സി.സി.എം.ബി) എന്ന സ്ഥാപനത്തോട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഹിംസാ ഇറച്ചി മാര്‍ക്കറ്റില്‍ പുറത്തിറക്കാനുള്ള സാങ്കേതിക വിദ്യ നിര്‍മ്മിക്കാനും മന്ത്രി നിര്‍ദേശിച്ചു.

മദ്യ നിര്‍മ്മാണ ശാലകള്‍ പോലെ ഇറച്ചി നിര്‍മ്മാണ ശാലകള്‍ വൈകാതെ ഇന്ത്യയില്‍ വരുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. വെങ്കീസ് ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഈ മേഖലയില്‍ ഗവേഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: