ഡബ്ലിന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് എച്ച്ഐവി; വിദേശത്തേക്ക് നടത്തിയ ക്ലാസ് ട്രിപ്പിനിടെ ലൈംഗിക തൊഴിലാളിയുമായി ബന്ധപ്പെട്ടത് വിനയായി

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ സ്‌കൂളില്‍ നിന്നും നടത്തിയ പഠനയാത്രയ്ക്കിടയില്‍ രണ്ട് കുട്ടികള്‍ ലൈംഗിക തൊഴിലാളിയുടെ സേവനം വിനിയോഗിച്ചതില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡബ്ലിനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവായെന്ന് കണ്ടെത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. കൂടെയുണ്ടായിരുന്ന അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍  ഇതുവരെ അച്ചടക്ക നടപടികളൊന്നും എടുത്തിട്ടില്ല.

വാട്‌സാപ്പ് മെസേജിലൂടെ സംഭവം പുറംലോകമറിഞ്ഞതോടെയാണ് അന്വേഷണത്തിന് ഇത്തരവിട്ടിരിക്കുന്നത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശത്തേക്ക് നടത്തിയ സ്‌കൂള്‍ ട്രിപ്പിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ലൈംഗിക തൊഴിലാളിക്കൊപ്പം അന്തിയുറങ്ങിയത്. ഡബ്ലിനിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവന്‍. സ്‌കൂള്‍ ട്രിപ്പിനിടയില്‍ ഇവര്‍ താമസിച്ച സ്ഥലത്തേക്ക് ലൈംഗിക തൊഴിലാളിയെ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

സൗകര്യപ്രദമായി പുറത്ത് ചെറുതായി മദ്യപിച്ച് കറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അരികിലെത്തിയ ഒരാള്‍ പണം നല്‍കിയാല്‍ സ്ത്രീകളെ സംഘടിപ്പിച്ച് നല്‍കാമെന്ന് അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളെ തങ്ങളുടെ താമസസ്ഥലത്തേക്ക് എത്തിച്ചു നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് യുവതി തനിക്ക് എയ്ഡ്സ് ഉണ്ടെന്ന വിവരം കുട്ടിയോട് വെളിപ്പെടുത്തിയത്. ഞെട്ടിപ്പോയ വിദ്യാര്‍ത്ഥി നടന്ന കാര്യങ്ങള്‍ അധ്യാപകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് അടിയന്തര വൈദ്യ പരിശോധനകള്‍ നടത്തുകയായിരുന്നു. സ്‌കൂളിന്റെയോ വിദ്യാര്ഥികളുടെയോ പേര് വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: