ചൊവ്വയില്‍ വെള്ളമുണ്ട്; ഐസ് തടാകത്തിന്റെ ചിത്രം സഹിതമുള്ള തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് വാദം ശക്തിപ്പെടുത്തുന്ന തെളിവുകളുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഇഎസ്എ. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഐസ് തടാകം പോലെ തോന്നുന്ന മഞ്ഞില്‍ പുതഞ്ഞ വന്‍ കുഴിയുടെ ചിത്രം സഹിതമുള്ള തെളിവ് നല്‍കിയാണ് ഇഎസ്എ വാദം ഉന്നയിച്ചിരിക്കുന്നത്. മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഗര്‍ത്തത്തില്‍ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ചൊവ്വ ഗവേഷണത്തിന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 2003-ല്‍ അയച്ചതാണ് മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍.

അഞ്ചു ചിത്രങ്ങള്‍ ചേര്‍ത്താണ് ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ഗേവഷകന്‍ സെര്‍ജി കോറോലേവിന്റെ പേരിലാണ് ഗര്‍ത്തം അറിയപ്പെടുന്നത്. 2003 ലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ പഠിക്കാന്‍ യാത്രതിരിച്ചത്. 15 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം എത്തുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: