ചാവേറുകളായി വന്ന് ബോംബ് സ്‌ഫോടനം നടത്തുന്നത് ഇസ്ലാമിലെ യുദ്ധതന്ത്രം : ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന വിവാദ പരാമര്‍ശവുമായി സക്കിര്‍ നായിക്

ഇസ്ലാമിക് ഭീകരര്‍ ചാവേറുകളായി വന്ന് ബോംബ് സ്‌ഫോടനം നടത്തുന്നതിനെ യുദ്ധ തന്ത്രമായി പ്രകീര്‍ത്തിച്ച് ഇസ്ലാമിക് പ്രാസംഗികനായ സക്കിര്‍ നായിക്. ഭീകരക്ക് പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള ഇയാളുടെ പരാമര്‍ശത്തിനെതിരെ വന്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പുരോഗമന വാദിയായ ഇസ്ലാമിന്റെ മുഖം മൂടി അണിഞ്ഞുകൊണ്ട് കിരാതമായ ഇസ്ലാമിക് ചാവേറുകളുടെ ക്രൂരതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നായികിനെതിരെ വന്‍ ജനരോക്ഷമാണ് ഉയരുന്നത്. സമാധാന ദൂതന്‍ എന്ന് സ്വയംഅവകാശപ്പെടുമ്പോഴും തീവ്രവാദത്തെ ന്യായികരിക്കുന്ന ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

മുംബൈ സ്വദേശിയായ സക്കിര്‍ ഇവിടെ വര്‍ഗീയ വിഷം കൂട്ടിവെച്ച് ഇസ്ലാമിക് യുവാക്കളെ തീവ്രാദത്തിലേക് ആകര്‍ഷിക്കുന്നതിനാല്‍ ഇന്ത്യയില്‍ മാത്രമല്ല യു.കെ ,യു.എസ്, കാനഡ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഇയാളുടെ മത പ്രസംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും, ബംഗ്ലാദേശിലും നിലവില്‍ സാക്കിറിന് രാജ്യത്തു പ്രവേശിക്കാനും വിലക്കുണ്ട്.

സൗദിയില്‍ താമസിക്കുന്ന ഇയാള്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഓണ്‍ലൈന്‍ വാര്‍ത്താക്കുറിപ്പിലാണ് വിവാദ പരാമര്‍ശം. ഭീകരവാദത്തെ എതിര്‍ക്കുന്നു എന്ന് പറയുമ്പോഴും ചാവേറുകളായി ബോംബ് സ്‌ഫോടനം നടത്തുന്നത് ഇസ്ലാമിക നിയമം അനുസരിച്ചു ഒരു യുദ്ധ തന്ത്രമായി അംഗീകരിക്കുന്നു എന്നാണ് ശ്രീലങ്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ പ്രതികരണം. മലയാളികള്‍ക്കിടയിലും വന്‍ സ്വാധീനമുള്ള ഇസ്ലാമിക് പ്രഭാഷകന്‍ കൂടിയാണ് സക്കിര്‍ നായിക്ക്

ഡികെ

Share this news

Leave a Reply

%d bloggers like this: