പിഎംസി ബാങ്കില്‍ 90 ലക്ഷം നിക്ഷേപം നടത്തിയ ഇടപാടുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മുംബൈ : ഇന്ത്യയിലെ എറ്റവും വലിയ ബാങ്ക് ക്രമക്കേടെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചാബ് മഹാരാഷ്ട്ര ബാങ്കിലെ തട്ടിപ്പില്‍ നിയമ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ബാങ്കില്‍ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സഞ്ജയ് ഗുലാത്തി (51) മരിച്ചത്.

80 വയസ്സിലുള്ള പിതാവിനൊപ്പമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേസ് ജീവനക്കാരനായിരുന്നു ഗുലാത്തി. ഗുലാത്തിക്ക് രോഗിയായ മകനുണ്ട് . കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

ഇതിനുള്‍പ്പെടെയുള്ള പണമായിരുന്നു ഇവിടെ നിക്ഷേപിച്ചിരുന്നത്. ഇതിനിടെ ജെറ്റ് എയര്‍വേസ് കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും ഗുലാത്തിയുടെ ജോലിയും നഷ്ടമായിരുന്നു.തട്ടിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പിഎംസി ബാങ്കില്‍ നിന്ന് ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിന് വിലക്കുണ്ട്. ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. . 40,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയര്‍ത്തിയത്.

Share this news

Leave a Reply

%d bloggers like this: