ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ഡബ്ലിനിൽ വീണ്ടും ആക്രമണം

ഡബ്ലിനിൽ ഇന്ത്യക്കാർക്കെതിരെ വീണ്ടും  ആക്രമണം. ഇത്തവണ ആക്രമണത്തിനിരയായത് ഇന്ത്യക്കാരനായ പ്രിൻസ് കുമാർ സിങാണ്. പ്രിൻസ് കുമാർ സിങും സുഹൃത്ത് അംബരീഷ് കുമാറും കോളേജിൽ നിന്ന് മടങ്ങുന്ന വഴിയാണ്  ആക്രമണത്തിന് ഇരയായത്. രണ്ടുപേരും ഡബ്ലിൻ ഗ്രിഫ്ത്ത് കോളേജിലെ എം.എസ്.സി ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർഥികളാണ്. കഴിഞ്ഞദിവസം കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇവർ  ആക്രമണത്തിനിരയായത്. സ്ഥിരമായി സഞ്ചരിക്കുന്ന ക്ലോഗർ റോഡിൽ (Clogher road)  വച്ചാണ് ഇവരെ ആക്രമിച്ചത്. 

എട്ടോളം കൗമാരക്കാർ ഉൾപ്പെട്ട സംഘം ആണ്  ഇവരെ ആക്രമിച്ചതായി പരാതി വന്നിരിക്കുന്നത്. ഏമൻ കെന്റ് പാർക്ക് എൻട്രൻസ് കടന്ന ഉടനെ ഇവർക്കുനേരെ കല്ലും മറ്റു സാധനങ്ങളും  എടുത്തു എറിഞ്ഞു ഓടിക്കാൻ ശ്രമിക്കുകയായിരുന്നു.

യാതൊരു പ്രകോപനം കൂടാതെ ആയിരുന്നു ആക്രമണം. ഇവർ  രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമ സംഘം  ഇവരെ പിന്തുടർന്ന് വീണ്ടും  ആക്രമിക്കുകയായിരുന്നു.കളിയാക്കികൊണ്ടും വംശീയ അധിക്ഷേപം നടത്തികൊണ്ടുമായിരുന്നു ആക്രമണം.അടുത്തുള്ള ഫുട്‌ബോൾ ഗ്രൗണ്ടിൽ കയറി രക്ഷപെടാൻ ഇവർ ശ്രമിച്ചു എങ്കിലും ഇവരെ പിന്തുടർന്ന ആക്രമി സംഘം കനം കൂടിയ സൈക്കിൾ ലോക്ക്  വച്ചു  തലയ്ക്ക് അടിച്ചു. തുടർന്ന് ഇവർ ഒരു വിധത്തിൽ പാർക്കിന്റെ  ഗേറ്റിനു പുറത്തേക്കു  ഓടി സൺ ഡ്രൈവർ റോഡിലെത്തി ഗാർഡയെ വിളിച്ചു.

ഗാർഡ സംഭവ സ്ഥലത്തു എത്തി ആംബുലൻസിൽ  പരിക്കേറ്റ രണ്ടു പേരെയും സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.തലയിൽ സ്റ്റിച്ചു ഇടേണ്ടി വന്നു.ഗാർഡ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും  അക്രമകാരികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ ആഴ്ച മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിനിക്ക് നേരെയും കഴിഞ്ഞ മാസം ഫിൻഗ്ലസിൽ മലയാളികൾക്ക് നേരെയും വംശീയ ആക്രമണം നടന്നിരുന്നു. ബിജെപി അനലിറ്റിക്സിറ്റും ഉപദേശകനും ആണ്  ആക്രമണത്തിനിരയായ പ്രിൻസ് സിങ്.

Share this news

Leave a Reply

%d bloggers like this: