സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഉയർന്ന പരിഹാസങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ലളിത് മോഡി

ബോളിവുഡ് താരം സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന പരിഹാസങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടിയുമായി ബിസിനസുകാരനും, ഐ.പി.എല്‍ സ്ഥാപക ചെയര്‍മാനുമായ ലളിത് മോഡി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സുസ്മിത സെന്നുമായുള്ള പ്രണയം ലളിത് മോഡി വെളിപ്പെടുത്തിയത്.

2010 മുതല്‍ തന്നെ ഇരുവരും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ലളിത് മോഡിയുടെ ഭൂതകാലവും, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു. ഒരുഘട്ടത്തില്‍ ലളിത് മോഡിയുടെ മുന്‍ ഭാര്യമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളും ഉണ്ടായിരുന്നു.

ഇതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു പോസ്റ്റുമായി ലളിത് മോഡി രംഗത്തുവന്നത്. രണ്ട് പേര്‍ പരസ്പരം സുഹൃത്തുക്കളാകുന്നതിനും, ചിലപ്പോള്‍ അവര്‍ ഒന്നാവുന്നതിനും അനുവദിക്കാതിരിക്കാന്‍ ഇപ്പോള്‍ മദ്ധ്യകാലഘട്ടത്തിലല്ല നാം ജീവിക്കുന്നത്, ശരിയായ വാര്‍ത്തകള്‍ എഴുതിക്കൊണ്ട് ജീവിക്കൂ,എന്നെ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് ലളിത് മോഡി പോസ്റ്റ് ചെയ്തത്.

മുന്‍ ഭാര്യ മിനാല്‍ മോഡി 12 വര്‍ഷം തന്റെ അടുത്ത സുഹൃത്തായിരുന്നു, അവര്‍ എന്റെ അമ്മയുടെ സുഹൃത്തുാണെന്ന ആരോപണം ഉന്നയിക്കുന്നത് പ്രത്യേക താത്പര്യക്കാരാണെന്നും മോഡി പോസ്റ്റ് ചെയ്തു. ഐ.പി.എല്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. വായില്‍ വജ്രക്കരണ്ടിയുമായാണ് താന്‍ ജനിച്ചത്, തനിക്ക് കോഴയിടപാട് നടത്തേണ്ട കാര്യമില്ലെന്നും ലളിത് മോഡി പറഞ്ഞു.

ഐ.പി.എല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബിസിസിഐ ലളിത് മോഡിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് ഒരു കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 ല്‍ ബിസിസിഐ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ലണ്ടനിലായിരുന്നു താമസിച്ച് വന്നിരുന്നത്.

Share this news

Leave a Reply

%d bloggers like this: