ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മത അദ്ധ്യാപകന്റെ തടവുശിക്ഷ നാലര വർഷമാക്കി ഉയർത്തി

ഡബ്ലിനിലെ പള്ളിയില്‍ വച്ച് ആറ് വയസ്സുകാരിയെ ലൈഗികമായി പീഡിപ്പിച്ച മതാദ്ധ്യപകന്റെ തടവുശിക്ഷ പതിനാല് മാസത്തില്‍ നിന്നും നാലര വര്‍ഷമാക്കി ഉയര്‍ത്തി അപ്പീല്‍ കോടതി. 2015 ലായിരുന്നു മതപഠന ക്ലാസിനിടെ ബംഗ്ലാദേശ് സ്വദേശിയായ അബ്ദുര്‍ റാഷിദ്(51) ആറ് വയസ്സുകാരിയായ കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്.

തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഡബ്ലിനിലെ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, ഇയാള്‍ക്കെതിരെ 18 മാസങ്ങള്‍ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നാല് മാസം ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിധിക്കെതിര ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. ഈ അപ്പീലിലാണ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.

കേസിന്റെ ഗൌരവത്തെ തിരിച്ചറിയുന്നതില്‍ വിധി പറഞ്ഞ ജഡ്ജി പരാജയപ്പെട്ടതായി DPP ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ Peter Le Vert BL വാദിച്ചു. തുടര്‍ന്ന് വലിയ ഗൗരവസ്വഭാവുള്ള കേസാണ് ഇതെന്ന് അപ്പീല്‍ കോടതി ജഡ്ജി Patrick McCarthy പറഞ്ഞു.

സംഭവത്തിന് ശേഷം ഈ പെണ്‍കുട്ടി വലിയ മാനസിക ആഘാതത്തിലായിരുന്നുവെന്നും, അവള്‍ പേടിസ്വപ്നങ്ങള്‍ കണ്ടിരുന്നതായും, അമിതമായ ഉത്കണ്ഠ പ്രകടിപ്പിച്ചതായും, കുട്ടിക്ക് കൌണ്‍സിലിങ് ആവശ്യമായിരുന്നതായും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മാതാവടക്കമുള്ള കുടുംബാംഗങ്ങളെയും ഈ സംഭവം മാനസികമായി തളര്‍ത്തിയതായി വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു,

Share this news

Leave a Reply

%d bloggers like this: