ബ്രിട്ടനിൽ ഋഷി സുനക് പ്രധാനമന്ത്രിയായതിന് പിന്നാലെ അയൽരാജ്യമായ അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിപദത്തിലേക്ക്. Fine Gael പാർട്ടി ലീഡറും നിലവിൽ ഉപപ്രധാനമന്ത്രിയുമായ ലിയോ വരദ്കറാണ് ഡിസംബർ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുക്കാനിരിക്കുന്നത്.
കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് നിലവിലെ മന്ത്രിസഭയുടെ അവസാന ടേമിൽ പ്രധാനമന്ത്രിയാകേണ്ടത്. രണ്ടര വർഷക്കാലമായിരിക്കും കാലാവധി.Fianna Fáil നേതാവ് മീഹോൾ മാർട്ടിനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി.2017ൽ ലിയോ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്.
ഫിനാ ഗെയിലുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിൽ നീതി, വിദേശകാര്യ വകുപ്പുകൾ ലഭിക്കാനായി Fianna Fáil വാദമുന്നയിച്ചേക്കും.
നിലവിലെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ലിയോ വരദ്കകരുടെ ഉപപ്രധാന്മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് പകരം വിദേശകാര്യ വകുപ്പോ നീതിന്യായ വകുപ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചനകൾ.
അതേസമയം മീഹോൾ മാർട്ടിന് വേണ്ടി ഫിന ഗെയ്ൽ പാർട്ടിയിലെ ഏതെങ്കിലും മുതിർന്ന മന്ത്രിയെ തരംതാഴ്ത്താൻ സാധ്യതയില്ല.
അതേസമയം ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർട്ടിൻ പോകുമെന്നതിനാൽ ഡിസംബർ 15 ലെ മന്ത്രിസഭാ പുനഃസംഘടന കുറച്ചു ദിവസം വൈകിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.