ചൈന ഉൾപ്പെടെ ഉള്ള 15 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി തുറക്കുന്നു; ഇന്ത്യയെയും അമേരിക്കയെയും ഒഴിവാക്കി

കോവിഡ് ഭീതിയിൽ മാർച്ച് പകുതി മുതൽ അടച്ച അതിർത്തികൾ ജൂലായ് ഒന്ന് മുതൽ തുറക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നൽകിയിട്ടുള്ളു. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന അമേരിക്കയെയും ഇന്ത്യയയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി.

കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഉറുഗ്വായ്, അൾജീരിയ, ജോർജിയ, മൊറോക്കോ, സെർബിയ, സൗത്ത് കൊറിയ, തായ്ലാൻഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് യൂറോപ്യൻ യൂണിയൻ പ്രവേശനം നൽകുക. അതേസമയം യൂറോപ്യൻ യാത്രക്കാർക്ക് സമാനമായ രീതിയിൽ ചൈനയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

പുതിയ കോവിഡ് കേസുകൾ ശമനമില്ലാതെ തുടരുന്ന ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവർക്കും അനുമതിമിയില്ല. കൃത്യമായ സാമൂഹിക അകലം പാലിച്ച രാജ്യങ്ങൾ, പുതിയ കേസുകൾ കുറയുന്ന രാജ്യങ്ങൾ തുടങ്ങിയ ശാസ്ത്രീയ ഘടകങ്ങൾ വിലയിരുത്തിയാണ് 15 രാജ്യങ്ങൾക്ക് അനുമതി നൽകിയതെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പട്ടിക പരിഷ്കരിക്കുന്നമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: