കഴുത്തില്‍ പിടിച്ച് തലയില്‍ കമ്പിക്ക് 13 പ്രാവശ്യം അടിച്ചു: അലക്‌സാന്‍ഡര്‍ പക്ടുവിന്റെ കുറ്റസമ്മതം

 

ലണ്ടന്‍:കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊലചെയ്യപ്പെട്ട അയര്‍ലന്‍ഡ് നഴ്‌സിനെ താന്‍ കൊലചെയ്തതാണന്ന് കൊലയാളി അലക്‌സാണ്ടര്‍ സമ്മതിച്ചു.കോര്‍ക്ക് സ്വദേശിനിയായ കരന്റെ തലയില്‍ 12 പ്രാവശ്യത്തിലേറെ അടിച്ചാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതോടെ ദീര്‍ഘനാളായി നിന്ന ദുരൂഹതയുടെ ചുരുള്‍ അഴിയുകയാണ്.ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ ഹൈകോടതിയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

നിശാക്ലബിലെ പാര്‍ട്ടിക്കിടയില്‍ കരനെ കാണാതായതോടെ കൂട്ടുകാരികള്‍ ആണ് വിവരം അധികൃതരെ അറിയിച്ചത്.എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ക്ലബിന് വെളിയില്‍ കരനും പ്രതിയുമായി സംസാരിച്ചു നില്‍ക്കുന്നതും പിന്നീട് ഇയാളോടൊത്ത് കരണ്‍ പോകുന്നത് കണ്ട സാക്ഷിയുമായി പോലീസിന് സംസാരിക്കാനായത് കൊലപാതകത്തിലേയ്ക്കുള്ള വലിയ തെളിവായി മാറുകയായിരുന്നു.ഇവര്‍ നേരെ പോയത് പ്രതിയുടെ ഏതാനും മൈല്‍ ദൂരത്തുള്ള ഫ്‌ളാറ്റിലേയ്ക്കായിരുന്നു.

കേസന്വേഷണത്തിന്റെ വേളയില്‍ കരന്റെ ബാഗ് ഈ ഫ്‌ളാറ്റിന് സമീപത്ത് നിന്ന് കണ്ടെടുക്കാനായതാണ് കേസിന് വലിയ വഴിത്തിരിവായത്. പെണ്‍കുട്ടിയെ കാണാതായതിന്റെ 4 ദിവസം കഴിഞ്ഞായിരുന്നു ഒരു കൃഷിയിടത്തില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്താന്‍ പോലീസിന് സാധിച്ചത്.

പ്രതി അതി ക്രൂരമായി കൊലചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച കരന്റെ കൈകളില്‍ പരിക്കേറ്റ് ഏറ്റിട്ടുണ്ടായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.പ്രതിയുടെ ഒപ്പം താമസിച്ചിരുന്ന യുവാവിന് ഇയാള്‍ താന്‍ പകല്‍ വീട്ടില്‍ ഉണ്ടാവില്ല എന്ന് മെസ്സേജ് അയച്ചിരുന്നതായും,കൂടാതെ കൊലക്ക് ശേഷം മൃതദേഹം കഴുകി തന്റെ മുറിക്കുള്ളില്‍ ഡ്യുവറ്റിനുള്ളില്‍ പൊതിഞ്ഞ് സൂക്ഷിച്ച ശേഷം മുറി പൂട്ടി പുറത്ത് പോയി.ഇതിനിടയില്‍ ഹാള്‍ മുറി കഴുകി വൃത്തിയാക്കുവാനും ഇയാള്‍ മറന്നില്ല.

Share this news

Leave a Reply

%d bloggers like this: